Sunday, August 10, 2014

ഈ നോമ്പിലോന്നും ഒരു കഥയുമില്ല.



ലോകത്തിലെ ഏറ്റവും വലിയ വിഗ്രഹസംരക്ഷകരായ ഇസ്ലാം മതക്കാര്‍ 
സംഘടിപ്പിക്കുന്ന റംസാന്‍ നോയമ്പാണ് ലോകം കണ്ടുകൊണ്ടിരിക്കുന്ന 
ഏറ്റവും വലിയ ഭക്ഷണധൂര്‍ത്ത്. ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്ന ഈ ഭക്ഷണ
ദുര്‍വ്യയം ഒരു വശത്തു നടക്കുമ്പോള്‍ ലോകത്തിലെ ഇതരഭാഗങ്
ങളില്‍ ഈ
ധൂര്‍ത്തിന്റെയും, ആര്‍ഭാടത്തിന്റെയും, വിലയൊടുക്കേണ്ടി വരുന്നവരായ
പട്ടിണിപ്പാവങ്ങള്‍ ഒരുനേരത്തെ ഭക്ഷണത്തിനു വകയില്ലാതെ വയറു
പൊരിഞ്ഞു നിലവിളിച്ചു മരിക്കുകയാണ്.

ചൈന പോലുള്ള നവശാസ്ത്ര രാജ്യങ്ങള്‍ ഈ അശാസ്ത്രീയ അനുഷ്ഠാനം
നിരോധിക്കാന്‍ മുന്നോട്ടുവന്നത് പ്രതീക്ഷയേകുന്ന കാര്യമാണ്. എങ്കിലും
ലോകത്തിലെ ഇതര രാജ്യങ്ങളില്‍ ഈ ഭക്ഷണ ദുര്‍വ്യയം ആരാലും ചോദ്യം
ചെയ്യപ്പെടാതെ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു. ഭക്ഷണ ധൂര്‍ത്തിന്റെ
ഈ ദിനങ്ങളെ ആഘോഷിക്കുന്നത് വളരെ നല്ല ഒരു കാര്യമാണെന്ന്
തെറ്റിദ്ധരിച്ചവരും അനവധിയാണ്. മുസ്ലീമുകളാണ് ഇവരില്‍ ഭൂരിഭാഗവും.

മുസ്ലീം മതത്തിന്റെ സിരാകേന്ദ്രമായ സൌദി അറേബ്യയില്‍ സാധാരണ
മാസങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ക്കായി അറുനൂറു കോടി ചെലവഴിക്കു
മ്പോള്‍ റമദാനില്‍ രണ്ടായിരം കോടി ആണെന്ന് ഇത് സംബന്ധമായ
റിപ്പോര്‍ട്ട് പറയുന്നു. പട്ടിണിവ്രതം എന്ന കള്ളപ്പേരില്‍ കൊണ്ടാടുന്ന
ഈ തീറ്റമത്സരങ്ങളുടെ ഭാഗമായി, മെക്കയില്‍ മാത്രം ആദ്യത്തെ വെറും
രണ്ടു ദിവസം കൊണ്ട് 28, 000 ആടുകളെ അറുത്ത് ഭക്ഷിച്ചതായാണ്
കണക്ക്! അന്നേ ദിവസം മുസ്ലീമുകളാല്‍ നിഷ്കരുണം കൊല്ലപ്പെടുന്ന
മിണ്ടാപ്രാണികളായ പാവം പശുക്കളുടെയും, പക്ഷികളുടെയും, മത്സ്യങ്ങളു
ടേയും, മറ്റു സഹജീവികളുടേയും, കണക്കുകള്‍ ഏതു കഠിനഹൃദയന്റെയും
കരലളിയിക്കാന്‍ പോന്നവയാണ്.

റമദാന്‍ വിഭവങ്ങളില്‍ മുപ്പതു ശതമാനവും ഭക്ഷിക്കാതെ പാഴാക്കുകയാണ്
പതിവത്രേ! സൗദിയില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ ചെലവാ
കുന്നതും, അവ മനസ്താപം കൂടാതെ പാഴാക്കുന്നതും, റമദാന്‍ മാസത്തി
ലാണ്. മെക്കാ നഗരത്തില്‍ എണ്ണായിരം ശുചീകരണ തൊഴിലാളികളും
45 മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുമുണ്ട്. നോമ്പുകാലത്തെ പ്രധാന
നഗരമാലിന്യം അവിടെ ഉപേക്ഷിക്കപ്പെടുന്ന നോമ്പുല്പ്പന്നങ്ങളായ
ഭക്ഷ്യവസ്തുക്കളാണ്. റമദാന്‍ ആദ്യത്തെ മൂന്നു ദിവസം മാത്രം മക്കാ
നഗരസഭ സംസ്‌കരിച്ച മാലിന്യത്തിന്റെ കണക്ക് അയ്യായിരം ടണ്‍ ആണ്!

അതേ സമയം വേള്‍ഡ് പോപ്പുലേഷന്‍ ക്ലോക്ക് കാണിക്കുന്ന കണക്കുകള്‍
ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. ഈ നവശാസ്ത്രയുഗത്തില്‍
ലോകത്ത് അനുനിമിഷം സകല രാജ്യങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന
സര്‍വ്വത്ര പട്ടിണിമരണങ്ങളെയും, ഏകോപിപ്പിച്ചു വിലയിരുത്താന്‍ പോന്ന
കാര്യക്ഷമമായ സംവിധാനങ്ങള്‍ നിലവിലുണ്ട്.

ഇന്ന് 2014 ജൂലൈ ആറാം തിയതി ആണല്ലോ?
ഇപ്പോള്‍ സമയം 06.59 AM. ഈ സമയത്തിനകം ഇന്നേ ദിവസം
ലോകത്തില്‍ ആകമാനമായി ഇതിനകം പട്ടിണിയാല്‍ കൊല്ലപ്പെട്ട
വരുടെ കണക്ക് ലഭ്യമാണ്. അപ്രകാരം ഇന്ന് മരിച്ചൊടുങ്ങിയ ആ
നിര്‍ഭാഗ്യവാന്മാരുടെ ഇപ്പോഴത്തെ സംഖ്യ ഇത്രയുമാണ്: 8928!

ഇവരെപ്പറ്റി തെല്ലെങ്കിലും വിചാരമുള്ള ആരെങ്കിലും, നോമ്പെന്ന
പേരും പറഞ്ഞു വര്‍ഷാവര്‍ഷം അരങ്ങേറിക്കൊണ്ടിരിക്കുന്ന
ഏറ്റവും നിര്‍ഭാഗ്യകരമായ ഭക്ഷണധൂര്‍ത്തിന്റെ ഭാഗമാകുമോ?

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നോമ്പെന്ന പേരില്‍ അതിയായ
അളവില്‍ ഭക്ഷണധൂര്‍ത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍
അന്ധവിശ്വാസഝടിലമായ ഈ ആചാരത്തെ തിരിച്ചറിഞ്ഞുകൊണ്ട്
നോമ്പ് ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന യുവാക്കളായ വിദ്യാസമ്പന്നര്‍
കൂടിക്കൂടി വരുന്നത് ഈ കാലഘട്ടത്തിന്റെ സുകൃതം തന്നെ.
നമുക്കും നോമ്പില്‍നിന്നും വിട്ടുനിന്നുകൊണ്ട് ലോകത്തിനു മാതൃകയാവാം!

2 comments:

  1. sir e paranjath evdethe vaartha chaanalukal arinjiruunnekil sir ne avarum evdethe raashtriya komaraghalum muslim theevra vaadhikalum koodi konnu kola vilichene 😜

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.