Wednesday, August 13, 2014

അറവുശാലകളിലേക്ക് ആനയിക്കപ്പെടുന്ന അനാഥക്കുട്ടികള്‍


ഇന്ത്യ സ്വന്തമായ നീതിന്യായാനിയമങ്ങള്‍ ഉള്ള ഒരു രാജ്യമാണ്.
എന്നാല്‍ ആ രാജ്യനിയമങ്ങളെ ബഹുമാനിക്കാത്ത അനേകര്‍ ഈ 
രാജ്യത്ത് ജീവിക്കുന്നുണ്ട്. ഈ രാജ്യനിയമങ്ങള്‍ക്ക് പകരം ഇവിടെ
താന്താങ്ങളുടെ വേദപുസ്തകങ്ങളിലെ നിയമങ്ങള്‍ കൊണ്ടുവരാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്ന മതതീവ്രവാദികള്‍ ഇവിടത്തെ
അപകടക്കാരായ സ്ഥിരസാന്നിദ്ധ്യമാണ്. മറ്റൊരു കൂട്ടര്‍ ഇവിടെ
സ്ഥിരമായി മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു സ്വന്തം
സാമ്രാജ്യങ്ങള്‍ വിസ്താരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഇപ്പറഞ്ഞ രണ്ടുകൂട്ടരെയും അരമനസ്സുകൊണ്ട് ആരാധിച്ചുപോരുന്ന
ഒരു വലിയ വിഭാഗം ദരിദ്രരും ഇന്ത്യയില്‍ ഉണ്ട്. അവരെ ഉള്‍ക്കൊണ്ടു
പോരുന്ന അര ഡസനോളം കരുത്തുറ്റ സംഘടിത മതങ്ങളും ഇവിടെ
നിലനില്‍ക്കുന്നു. രാജ്യത്തെ തീവ്രവാദത്തിനും, മാഫിയാ പ്രവര്‍ത്തി
കള്‍ക്കും, മറയൊരുക്കുക എന്ന ദൌത്യമാണ് ഈ സംഘടിത
മതങ്ങള്‍ പലതും വിദഗ്ധമായി കൌശലപൂര്‍വ്വം നടത്തിപ്പോരുന്നത്.

രാജ്യത്തെ നിയമങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത അവര്‍
തങ്ങളുടെ വിശ്വാസികളെ എന്നും ബോദ്ധ്യപ്പെടുത്തുന്ന ഒരു കാര്യം,
രാഷ്ട്രനിയമങ്ങളെ വിലവെക്കാതെയും, നിങ്ങള്‍ക്കൊക്കെ ഇവിടെ
സസുഖം ജീവിച്ചുപോകാം എന്നുള്ളതാണ്.

വളരെ പരസ്യമായി നിയമനിഷേധം നടത്തിക്കൊണ്ട്; എന്നിട്ടും തങ്ങള്‍ പിടിക്കപ്പെടുന്നില്ല എന്നും, ആരാലും തടയപ്പെടുന്നില്ല എന്നും, വിശ്വാസി
കളെ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിച്ചുകാണാറുണ്ട്‌ .
ദേവാലയങ്ങള്‍ക്ക് മുകളില്‍ മൈക്ക് സ്ഥാപിച്ചുകൊണ്ട് നിയമങ്ങളെ
കാറ്റില്‍ പറത്തുന്നവരുടെ പ്രവര്‍ത്തി ഇതിനൊരു ഉദാഹരണമാണ്.
ഇക്കാര്യത്തില്‍ മുസ്ലീം പള്ളികളാണ് ഏറ്റവും മോശമായ ഉദാഹരണമായി
ചൂണ്ടിക്കാട്ടാവുന്നത്. മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ ബാങ്ക്
വിളി ഇത്തരം ഒരു വെല്ലുവിളിയുടെ മാത്രം ഭാഗമാണ്.

പുറമേക്ക് ഇത്തരം ചെറിയ വെല്ലുവിളികള്‍ നടത്തുമ്പോള്‍ അവര്‍
അകമേ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യദ്രോഹ കര്‍മ്മപരിപാടികള്‍
പലതും പൊതുജനങ്ങള്‍ക്ക് അത്ര പരിചിതമായിരിക്കില്ല തന്നെ.

അനാഥശാലകളുടെ പേരില്‍ മനുഷ്യക്കടത്തും, അവയവ വില്‍പ്പനയും,
ഇന്നു നടന്നുപോരുന്നതായി അറിയിപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.
അനാഥശാലകളില്‍ കുട്ടികള്‍ ലൈംഗീക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള
വില്‍പനച്ചരക്കുകള്‍ ആയി മാറ്റപ്പെടുന്നതും നാം കേട്ടിട്ടുള്ളതാണ്.
ഇതൊന്നും നാം മറന്നു പോയിക്കൂട.

കുട്ടികളെ ദത്തെടുക്കുന്നതിനും, അവരെ നല്ലപോലെ സംരക്ഷിക്കുന്നതി
നായി അനാഥശാലകളിലേക്ക് ഏറ്റെടുക്കുന്നതിനും, നമ്മുടെ രാജ്യത്തെ
നിയമങ്ങള്‍ ആര്‍ക്കും തടസ്സമല്ല. ആ നല്ല നിയമങ്ങള്‍ കുട്ടികളുടെ
സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ളതാണ്.

എന്നാല്‍ ആ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന
വെല്ലുവിളിയോടെ, അവയവക്കച്ചവടവും, മതപരിവര്‍ത്തനവും,
അധോലോക പ്രവര്‍ത്തനവും, ഭീകരപ്രവര്‍ത്തനങ്ങളും, ലക്ഷ്യമിട്ടു
കൊണ്ട്, സ്വന്തം കര്‍മ്മപരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന
വരാണ്, വല്ലപ്പോഴുമെങ്കിലും പിടികൂടപ്പെടുന്നത്.

അവരെപ്പോലും ന്യായീകരിക്കുന്നതിനുപോലും ഇവിടെ ചിലര്‍
ഇല്ലാതില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ; അധോലോകത്തെയും,
അധമമതങ്ങളെയും, അരമനസ്സുകൊണ്ട് ആരാധിച്ചുപോരുന്ന
ഒരു കൂട്ടര്‍ നമുക്കിടയില്‍ ഉണ്ടെന്ന്?

വൃക്ക, കരള്‍ , ത്വക്ക്, ഹൃദയം, നേത്രമിഴി, എന്നീ പേരുകളില്‍
അറിയപ്പെടുന്ന മനുഷ്യശരീരത്തിലെ സ്പെയര്‍ പാര്‍ട്ടുകള്‍ ആയി
ഈ അനാഥക്കുട്ടികള്‍ പിച്ചിക്കീറപ്പെടുന്നതില്‍ അവര്‍ തെല്ലും
ആശങ്ക പ്രകടിപ്പിച്ചു കാണാറില്ല. അവ്വിധത്തിലുള്ള അപകടങ്ങളെ
മനഃപ്പൂര്‍വ്വം മറച്ചുപിടിച്ചുകൊണ്ട്, അനാഥരെ സംരക്ഷിക്കുന്നതിലുള്ള
വ്യഗ്രത നാടകീയമായി പ്രകടിപ്പിക്കുന്ന പോസ്റ്റുകളും, ആഹ്വാനങ്ങളും,
ഇവരുടേതായി വന്നുകൊണ്ടിരിക്കുന്നത് നമുക്ക് കാണാം.

അപ്പോള്‍ ഒന്നോര്‍ക്കുക. അനാഥശാലകളെയല്ല, അറവുശാലക
ളിലേക്ക് മനുഷ്യക്കടത്തു നടത്തുന്നവരെയാണ് നാം ഒറ്റപ്പെടുത്തു
ന്നതെന്ന്. അവരെ ചെറുക്കേണ്ടത് നമ്മുടെ കടമയാണെന്ന്.



No comments:

Post a Comment

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.