Saturday, August 23, 2014

ജനഗണമന...


പെരുമപ്പെട്ട കവിക്ക്‌ പട്ടും വളയും വാങ്ങാന്‍ പ്രയോജനപ്പെട്ടവയെങ്കിലും,
രവീന്ദ്രനാഥ ടാഗോറിന്റെ പാട്ടുകളും എഴുത്തുകളും മലയാള വിവര്‍ത്തനങ്ങളിലൂടെ
വായിച്ചറിഞ്ഞിട്ടുള്ള ഞാന്‍ വെറും പടുപുസ്തകച്ചുമടുകള്‍ എന്നതിലും അപ്പുറം പ്രയോജനകരങ്ങളായ യാതൊന്നും ആ രചനകളില്‍ നിന്നും കണ്ടെത്തുക
യുണ്ടായിട്ടില്ല. കുബേരപുത്രന്മാര്‍ കാലെടുത്തു കുത്തുന്ന ഏതുരംഗത്തും
സമൂഹത്തില്‍ നിന്നും, അധികാരികളില്‍ നിന്നും, എന്നെന്നും അവര്‍ക്ക്
അനര്‍ഹമായ പ്രശസ്തിയും, അംഗീകാരവും, ലഭിച്ചുപോരുക പതിവുണ്ടല്ലോ?
അതില്‍ ഉപരിയായി മറ്റൊന്നും ടാഗോറിന്റെ സമ്പാദ്യങ്ങളായി എനിക്ക്
അയാളുടെ രചനകളില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ദേശീയഗാനത്തെ ബഹുമാനിക്കേണ്ടിയിരിക്കുന്ന നിയമപരമായ ബാദ്ധ്യത
എനിക്കുള്ളതിനാല്‍ ഞാന്‍ ഇന്നും "ജനഗണമന" എന്ന് തുടങ്ങുന്ന ടാഗോര്‍
ഗാനത്തെ ആദരിക്കുന്നുണ്ട് എങ്കില്‍ത്തന്നെയും, ദേശം ഒരിക്കല്‍ ആ
പാട്ടിനെ ദേശഭക്തിഗാനം എന്ന പദവിയില്‍ നിന്നും പടിയിറക്കുമെന്നും,
അന്ന് അതിനെ ഞാനും എന്റെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുമെന്നും,
അതിയായ ആശയോടെ സങ്കല്‍പ്പിച്ചുപോകാറുണ്ട്.

(താഴെയുള്ള ലിങ്കില്‍ ശ്രീ. സി. രവിചന്ദ്രന്‍ എഴുതിയ കാര്യങ്ങളോട്
ഞാന്‍ ഏറെക്കുറെ യോജിക്കുന്നു.)

http://www.dcbooks.com/blog/controversy-surrounding-indian-national-anthem-article-in-malayalam-pachakkuthira-dc-books-blog/ 

Sunday, August 17, 2014

ശാസ്ത്രത്തിലെ അപൂര്‍ണ്ണതകളും, തെറ്റും?


ആവര്‍ത്തിക്കപ്പെടുന്ന അബദ്ധങ്ങളുടെ അരങ്ങു മാത്രമാണ് ശാസ്ത്രമെന്നു
പലരും വിമര്‍ശിക്കുന്നതായി നാം കാണാറുണ്ട്‌. അവിടെ ഇന്നത്തെ ശരി
നാളത്തെ തെറ്റായിരിക്കും എന്ന പരിഹാസവും സാധാരണം തന്നെ.

അറിവുകളിലെ അപൂര്‍ണ്ണതയെ അംഗീകരിക്കാന്‍ തെല്ലും വൈമനസ്യ
മുള്ളവരല്ല ശാസ്ത്രീയ ചിന്തകര്‍. എന്നാല്‍ അപൂര്‍ണ്ണതയെ അബദ്ധമെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് പകരം അവിടെ മറ്റെന്തോ പ്രതിഷ്ഠിക്കാന്‍ അനല്പമായ
വ്യഗ്രതയുണ്ട് എന്നുകൂടി നാം കാണാറുണ്ട്‌.

ശാസ്ത്രത്തില്‍ ഇന്നലെകളിലെ ശരികള്‍ മുഴുവനും ഇന്നു തെറ്റായിപ്പോയോ?
അങ്ങനെ ശാസ്ത്രമെന്നത് വെറും പ്രഹസനമായ ഒന്നാണോ?
നീണ്ട ഒരു വായന കാര്യമാക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി
ഒരു ലേഖനം തിരഞ്ഞു കണ്ടെത്തിക്കൊണ്ടുവന്നിരിക്കയാണ് ഞാന്‍.

ഇത് ഞാന്‍ തയ്യാറാക്കിയ ഒരു ലേഖനമല്ല. ഇത്തരത്തിലുള്ള കനപ്പെട്ട
മറ്റനേകം ലേഖനങ്ങള്‍ ഉള്‍പ്പെട്ട 'കോലാഹലം' (വിലാസം: http://kolaahalam.com/ ) എന്ന സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അതില്‍ നിന്നും
അടര്‍ത്തിക്കൊണ്ടുവന്ന ഒരു ലേഖനമാണിത്.


 തെറ്റില്‍ നിന്നും ശരിയിലേക്കല്ല, ശരിയില്‍ നിന്നും കൂടുതല്‍ ശരിയിലേക്ക്



ന്യൂട്ടന്‍ പറഞ്ഞത് തെറ്റാണെന്ന് പിന്നീട് ഐന്‍സ്റ്റൈന്‍ തെളിയിച്ചു. അത് വലിയ ക്ളാസില്‍ പഠിക്കും.
ഇങ്ങനെ ഒരു ‘അറിവ്’ കുറേ ഏറെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തതായി കേട്ടിട്ടുണ്ട്. ഇത് വലിയൊരു അബദ്ധമാണ് എന്നേ ഞാന്‍ പറയൂ. ഒന്നാമത്, ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ അവര്‍ പഠിക്കുന്നത് തെറ്റാണെന്നു വലിയ ക്ലാസ്സുകളില്‍ ചെല്ലുമ്പോ പഠിക്കും എന്ന അറിവ് തെറ്റായ ഒരു ചിത്രമാണ് ഉണ്ടാക്കുന്നത് (എനിക്ക് കുറഞ്ഞത് മൂന്ന്‍ അദ്ധ്യാപകരെങ്കിലും ഈ മുന്നറിയിപ്പ് തന്നിട്ടുണ്ട്, അതിന്റെ പ്രേതം കുറെ കാലം എന്നെ പിന്‍തുടര്‍ന്നു ശല്യം ചെയ്തിട്ടുമുണ്ട്). അവരുടെ കുഴപ്പമല്ല എങ്കില്‍ പോലും പൊതുവേ തന്നെ ലക്ഷ്യബോധമില്ലാത്ത ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് നമ്മുടേത്. ആര്‍ക്കെങ്കിലും വേണ്ടി, എന്തിനെന്നറിയാതെ ചടങ്ങ് തീര്‍ക്കുന്നത് പോലെ സയന്‍സ് പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പഠിക്കുന്ന വിഷയത്തില്‍ വിശ്വാസമില്ലാതെ പോകാനും അത് പാതിവഴിക്ക് ഉപേക്ഷിക്കാനും ഒക്കെ ഇത് പ്രേരണയാകും. കുറെ വിവരങ്ങള്‍ കുത്തിക്കയറ്റിയ ഒരു തലച്ചോര്‍ ഉണ്ടാകും എന്നല്ലാതെ ഉറച്ച ഒരു ശാസ്ത്രബോധം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതെ പോകാന്‍ ഇതും ഒരു കാരണമാണ്.

changing science
--------------------------

ന്യൂട്ടന്‍-ഐന്‍സ്റ്റൈന്‍ കേസ് തന്നെ എടുക്കാം. ന്യൂട്ടന്‍ പറഞ്ഞത് തെറ്റാണെന്ന് ഐന്‍സ്റ്റൈന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ന്യൂട്ടന്റെ സിദ്ധാന്തങ്ങളുടെ പരിമിതികള്‍ (വാക്ക് ശ്രദ്ധിയ്ക്കുക: പരിമിതി ആണ്, തെറ്റ് അല്ല) മറികടന്ന് കുറച്ചുകൂടി വിശാലമായ ഒരു സിദ്ധാന്തം രൂപീകരിക്കുകയാണ് ഐന്‍സ്റ്റൈന്‍ ചെയ്തത്. അല്ലാതെ അവ തെറ്റാണെന്ന് തെളിയിക്കുകയല്ല. ഗുരുത്വാകര്‍ഷണത്തെ സംബന്ധിച്ച് ന്യൂട്ടന്‍ ആവിഷ്കരിച്ച Inverse square law ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. അതായത് രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ഗുരുത്വബലം അവകള്‍ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗത്തിന് (square) വിപരീത അനുപാതത്തില്‍ ആയിരിയ്ക്കും എന്ന ആശയം. എന്നാല്‍ ഈ inverse square ബന്ധം എന്തുകൊണ്ട് എന്ന്‍ വിശദീകരിക്കാന്‍ ന്യൂട്ടന് കഴിഞ്ഞില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷം ഐന്‍സ്റ്റൈന്‍ ന്യൂട്ടന്‍ ഉപയോഗിച്ചതിലും പല മടങ്ങ് സങ്കീര്‍ണ്ണമായ ഗണിതം ഉപയോഗിച്ച് ജനറല്‍ റിലേറ്റിവിറ്റി തിയറി വികസിപ്പിച്ചെടുത്തപ്പോള്‍ അതിലെ കണക്കുകൂട്ടലുകളുടെ ഒരു സ്വാഭാവിക ബൈപ്രോഡക്ട് എന്ന നിലയില്‍ ഇതേ Inverse square law ഉരുത്തിരിയുന്നതായി കാണാം. ആ അര്‍ത്ഥത്തില്‍ ന്യൂട്ടന്റെ സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് അരക്കിട്ട് ഉറപ്പിക്കുക കൂടിയാണ് ഐന്‍സ്റ്റൈന്‍ ചെയ്തത്. ഗുരുത്വാകര്‍ഷണം ‘ഇങ്ങനെ’ പ്രവര്‍ത്തിക്കുന്നു എന്ന്‍ ന്യൂട്ടന്‍ പറഞ്ഞെങ്കില്‍ ഗുരുത്വാകര്‍ഷണം ‘എന്തുകൊണ്ട് അങ്ങനെ’ പ്രവര്‍ത്തിക്കുന്നു എന്ന്‍ ഐന്‍സ്റ്റൈന്‍ കൂട്ടിച്ചേര്‍ക്കയായിരുന്നു. ന്യൂട്ടനും ഐന്‍സ്റ്റൈനും ഇടയിലുള്ള ഒന്നര നൂറ്റാണ്ടില്‍ ശാസ്ത്രം നടത്തിയ, ഇന്നും നാം നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്ന ഭൂരിഭാഗം കണ്ടെത്തലുകളും ന്യൂട്ടന്റെ കണ്ടെത്തലുകളുടെ തുടര്‍ച്ച ആയിരുന്നു. ഇന്നും റോക്കറ്റ് വിക്ഷേപണത്തിലും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതിലും പോലും ന്യൂട്ടന്റെ സിദ്ധാന്തങ്ങള്‍ ധാരാളം മതിയാകും എന്നോര്‍ക്കുക. (കമ്യൂണിക്കേഷന്‍ വശങ്ങളില്‍ മാത്രം കൂടുതല്‍ കൃത്യത വരുത്താന്‍ ഐന്‍സ്റ്റൈന്‍ സിദ്ധാന്തം ഉപയോഗിക്കാറുണ്ട് എന്നേയുള്ളൂ)

ഈ രീതിയിലാണ് അറിവിന്റെ വഴിയിലൂടെയുള്ള ശാസ്ത്രത്തിന്റെ വളര്‍ച്ചയെ നാം നോക്കിക്കാണേണ്ടത്. അത് തെറ്റില്‍ നിന്നും ശരിയിലേക്കല്ല, ശരിയില്‍ നിന്നും കൂടുതല്‍ ശരിയിലേക്കാണ് നീങ്ങുന്നത്. ഇതേപ്പറ്റി, പ്രഗത്ഭ ശാസ്ത്ര എഴുത്തുകാരന്‍ ആയിരുന്ന ഐസക് അസീമോവ് The Skeptical Inquirer എന്ന അമേരിക്കന്‍ ദ്വൈമാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമുണ്ട്. The Relativity of Wrong എന്ന ആ ലേഖനത്തിന്റെ ഒരു സ്വതന്ത്രപരിഭാഷ വായനക്കാര്‍ക്ക് വേണ്ടി താഴെ അവതരിപ്പിക്കുന്നു.
തെറ്റിന്റെ ആപേക്ഷികത
ഒരു ദിവസം എനിക്കൊരു കത്ത് കിട്ടി. വായിക്കാന്‍ നന്നേ പ്രയാസമാകുന്ന രീതിയില്‍ തീരെ ചെറിയ അക്ഷരങ്ങളില്‍ കൈകൊണ്ടെഴുതിയ ഒരു കത്ത്. എന്നിരിക്കിലും ഒരുപക്ഷേ വളരെ പ്രധാന്യമുള്ള വല്ലതും ആണെങ്കിലോ എന്ന ധാരണയില്‍ ഞാനത് പൂര്‍ണ്ണമായും വായിച്ചു. ആദ്യ വാചകത്തില്‍ തന്നെ പ്രേഷിതന്‍ താന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ആളാണെന്നും എന്നെ ഒരല്‍പ്പം സയന്‍സ് പഠിപ്പിക്കലാണ് ഉദ്ദേശ്യമെന്നും വെളിപ്പെടുത്തിയിരുന്നു. (ഞാനൊന്ന്‍ നെടുവീര്‍പ്പിട്ടു, കാരണം ഇംഗ്ലീഷ് സാഹിത്യത്തില്‍ സ്പെഷ്യലൈസ് ചെയ്യുന്നവരില്‍ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ പോന്ന ആരെയും ഞാനതുവരെ കണ്ടിട്ടില്ലായിരുന്നു. എങ്കിലും എന്റെ അജ്ഞതയുടെ വലിപ്പത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടും ആരില്‍ നിന്നും എപ്പോഴും അറിവ് സമ്പാദിക്കാനുള്ള മനസ്സുള്ളതുകൊണ്ടും ഞാന്‍ വായന തുടര്‍ന്നു)എന്റെ അസംഖ്യം ലേഖനങ്ങളിലൊന്നില്‍, ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാനമെന്തെന്നതിന് കൃത്യമായ ഒരുത്തരം നമുക്ക് ലഭിക്കാനിടയായ നൂറ്റാണ്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. അക്കാര്യത്തില്‍ അധികം ആഴത്തിലൊന്നും പോയിരുന്നില്ല എങ്കിലും 1905-നും 1916-നും ഇടയില്‍ പൊതു ആപേക്ഷികതാ സിദ്ധാന്തം വഴി വെളിപ്പെട്ട, അതിലെ സ്ഥൂലവസ്തുക്കള്‍ തമ്മിലുള്ള പരസ്പരഗുരുത്വബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രപഞ്ചത്തിന്റെ അടിസ്ഥാന നിയമങ്ങളെയാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. 1900-നും 1930-നും ഇടയില്‍ വികസിച്ചുവന്ന ക്വാണ്ടം സിദ്ധാന്തം വഴി സബറ്റോമിക കണങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമങ്ങളും ഭംഗിയായി നാം രൂപപ്പെടുത്തിയിരുന്നു. എന്തിനധികം, 1920-നും 1930-നും ഇടയില്‍ ഗാലക്സികളും ഗാലക്സിക്കൂട്ടങ്ങളുമാണ് ഭൌതിക പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്നും നമ്മള്‍ മനസ്സിലാക്കി.നോക്കൂ, ഇവയെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടുപിടുത്തങ്ങളാണ്.

നമ്മുടെ ഇംഗ്ലീഷ് സാഹിത്യവിദഗ്ദ്ധന്‍, എന്റെ തന്നെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തീവ്രമായ ഭാഷയില്‍ എന്നോട് പ്രഭാഷണം നടത്തുകയായിരുന്നു ആ കത്തില്‍. എല്ലാ നൂറ്റാണ്ടുകളിലും പ്രപഞ്ചത്തെ തങ്ങള്‍ മനസ്സിലാക്കി എന്ന്‍ ജനങ്ങള്‍ ധരിച്ചിരുന്നു എന്നും അതുപോലെ തന്നെ എല്ലാ നൂറ്റാണ്ടുകളിലും ആ ധാരണ തെറ്റാണെന്ന് തുടര്‍ച്ചയായി തെളിയിക്കപ്പെട്ടിട്ടുമുണ്ട് എന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് തന്നെ നമ്മുടെയീ ‘ആധുനിക വിജ്ഞാനത്തെ’ കുറിച്ച് നമുക്ക് ഉറപ്പിച്ച് പറയാവുന്ന ഒരേ ഒരു കാര്യം അത് തെറ്റാണ് എന്നതാണെന്ന്‍ അദ്ദേഹം പറയുന്നു. സ്വയം സമര്‍ത്ഥിച്ചുകൊണ്ട്, ഡെല്‍ഫിക് ദേവാലയങ്ങള്‍ തന്നെ ഗ്രീസിലെ ഏറ്റവും വിവേകിയായ മനുഷ്യന്‍ എന്ന്‍ വിശേഷിപ്പിച്ചപ്പോള്‍ സോക്രട്ടീസ് പറഞ്ഞ ഒരു വാചകം കൂടി അദ്ദേഹം ഒപ്പം ഉദ്ധരിച്ചു; “നിങ്ങളെന്നെ ഏറ്റവും വിവേകശാലിയായ മനുഷ്യന്‍ എന്ന്‍ വിശേഷിപ്പിക്കുന്നു എങ്കില്‍, എനിക്ക് ഒന്നുമറിയില്ല എന്ന സത്യം എനിക്ക് മാത്രമേ അറിയുള്ളൂ എന്നാണ് അതിനര്‍ത്ഥം.” സ്വയം ഒരുപാട് കാര്യങ്ങള്‍ അറിയാമെന്ന് ധരിച്ചുവെച്ചിരിക്കുന്ന ഒരു വിഡ്ഢിയാണ് ഞാന്‍ എന്ന വ്യംഗ്യമാണ് ആ വാചകത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്ന്‍ വ്യക്തമായിരുന്നു.

അദ്ദേഹത്തിനോടുള്ള എന്റെ മറുപടി ഇതായിരുന്നു, “ജോണ്‍, ജനങ്ങള്‍ ഭൂമി പരന്നതാണ് എന്ന്‍ കരുതിയിരുന്ന കാലത്ത് അവരുടെ ധാരണ തെറ്റായിരുന്നു. ജനങ്ങള്‍ ഭൂമിയ്ക്ക് ഗോളാകൃതിയാണ് എന്ന്‍ വിശ്വസിച്ച കാലത്തും അവരുടെ ധാരണ തെറ്റ് തന്നെയായിരുന്നു. എന്നാല്‍ ഭൂമി പരന്നതെന്ന് കരുതുന്നതും ഗോളാകൃതിയുള്ളതെന്ന് കരുതുന്നതും ഒരുപോലെ തെറ്റാണ് എന്ന്‍ നിങ്ങള്‍ കരുതുന്നുവെങ്കില്‍, ഈ രണ്ടു ധാരണകളേക്കാളും തെറ്റാണ് നിങ്ങളുടെ ആ ധാരണ എന്ന്‍ പറയേണ്ടിവരും”

നോക്കൂ, നമ്മുടെ അടിസ്ഥാന പ്രശ്നം എന്താണെന്ന് വെച്ചാല്‍ “ശരി” എന്നതും “തെറ്റ്” എന്നതും കേവലമാണ് എന്ന്‍ ജനങ്ങള്‍ കരുതുന്നു എന്നതാണ്. അതായത് പൂര്‍ണ്ണമായും ശരിയല്ലാത്തതെല്ലാം പൂര്‍ണ്ണമായും തെറ്റാണ് എന്ന്‍ നമ്മള്‍ കരുതിക്കളയുന്നു. പക്ഷേ ഞാനങ്ങനെ കരുതുന്നില്ല. എന്റെ അഭിപ്രായത്തില്‍ ശരിയും തെറ്റും തികച്ചും അവ്യക്തമായ സാമാന്യസങ്കല്‍പ്പങ്ങളാണ്. അതെങ്ങനെയെന്ന് വിശദീകരിക്കലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും.

ഇംഗ്ലീഷ് സാഹിത്യവിദഗ്ധനായ എന്റെ സുഹൃത്ത് പറയുന്നത് എല്ലാ നൂറ്റാണ്ടുകളിലും ശാസ്ത്രജ്ഞര്‍ അവരീ പ്രപഞ്ചത്തെ മനസ്സിലാക്കി എന്ന്‍ കരുതുകയും അത് തെറ്റാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട് എന്നാണ്. പക്ഷേ എനിക്കറിയേണ്ടത് അവരുടെ ധാരണ എത്രത്തോളം തെറ്റായിരുന്നു എന്നാണ്. അവരുടെ ധാരണകളില്‍ ഉണ്ടായിരുന്ന തെറ്റ് എല്ലാ നൂറ്റാണ്ടുകളിലും ഒരേ അളവില്‍ ആയിരുന്നോ?

നമുക്കൊരു ഉദാഹരണം പരിശോധിക്കാം.

മനുഷ്യസംസ്കാരത്തിന്റെ ആരംഭകാലത്ത് ഭൂമി പരന്നതാണ് എന്നതായിരുന്നു പൊതുവായ ധാരണ. അതിനര്‍ത്ഥം അന്നത്തെ ജനങ്ങളൊക്കെ വിഡ്ഢികളായിരുന്നു എന്നോ പൊട്ടത്തരങ്ങളില്‍ വിശ്വസിക്കാമെന്ന് സ്വയം തീരുമാനിച്ചവരായിരുന്നു എന്നോ അല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭൂമി പരന്നതാണ് എന്നവര്‍ കരുതിയത്. “അത് പരന്നതായിട്ടാണ് കാണപ്പെടുന്നത്” എന്നതായിരുന്നില്ല ആ തെളിവ്, കാരണം ഭൂമി പരന്നതായിട്ടല്ല കാണപ്പെട്ടിരുന്നത് എന്നത് തന്നെ. കുന്നുകളും കുഴികളും താഴ്വരകളും ചെങ്കുത്തായ മലമ്പ്രദേശങ്ങളും ഉള്‍പ്പടെ യാതൊരു ക്രമവുമില്ലാത്ത നിംനോന്നതമായ ഒന്നായിരുന്നു കണ്‍മുന്നിലെ ഭൂമി. എന്നിരിക്കിലും സാമാന്യം വലിയൊരു വിസ്തൃതിയില്‍ ഏതാണ്ട് പരന്നത് എന്ന്‍ പറയാവുന്ന രീതിയില്‍ കാണപ്പെട്ടിരുന്ന സമതലപ്രദേശങ്ങളും ഉണ്ടായിരുന്നു. യൂഫ്രറ്റീസ്-ടൈഗ്രിസ് പ്രദേശത്തെ അത്തരം ഒരു സമതലത്തിലാണ് ലിഖിതമായ ആദ്യസംസ്കാരങ്ങളില്‍ ഒന്നായ സുമേറിയന്‍ സംസ്കാരം നിലനിന്നത്. ഒരുപക്ഷേ ആ സമതലത്തിന്റെ രൂപമായിരിക്കണം ബുദ്ധിശാലികളായ സുമേറിയക്കാര്‍ക്ക് ഭൂമി പരന്നതാണെന്ന് തോന്നിച്ചത്. കുന്നുകളും കുഴികളും നിരത്തികഴിഞ്ഞാല്‍ ഭൂമിയുടെ പൊതുവായ രൂപം പരന്നതാണെന്ന് അവര്‍ കരുതിയിരിക്കണം. സ്വച്ഛന്ദമായി നില്‍ക്കുന്ന ജലാശയങ്ങളിലെ ജലത്തിന്റെ പരപ്പും, ഇത്തരം ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ പ്രേരണയായിട്ടുണ്ടാകാം.

ഇതേ കാര്യത്തെ മറ്റൊരു രീതിയിലും നോക്കിക്കാണാം. ഭൂമിയുടെ ഉപരിതലത്തിന്റെ വക്രത എത്രത്തോളമുണ്ട്? ഗണ്യമായ ഒരു ദൂരത്തില്‍ അതിന്റെ ഉപരിതലം ‘പരപ്പില്‍’ നിന്നും എത്രത്തോളം വ്യതിചലിക്കുന്നുണ്ട്? പരന്നഭൂമി സിദ്ധാന്തം അനുസരിച്ചു അതിന്റെ ഉപരിതലം പരപ്പില്‍ നിന്നും വ്യതിചലിക്കുന്നേയില്ല, അല്ലെങ്കില്‍ അതിന്റെ വക്രത പൂജ്യമാണ്.

എന്നാല്‍ ഇന്നത്തെക്കാലത്ത് നമ്മള്‍ പഠിക്കുന്നത് പഴയ ഈ പരന്ന ഭൂമി സിദ്ധാന്തം തെറ്റാണ് എന്നാണ്. അത് പൂര്‍ണ്ണമായും തെറ്റാണെന്നോ ഒരു വിഡ്ഢിത്തമാണെന്നോ ഒക്കെയാണ് നമ്മള്‍ ഇന്ന്‍ മനസ്സിലാക്കുന്നത്. പക്ഷേ അതങ്ങനല്ല. ഒരു മൈല്‍ ദൂരത്തിലേക്ക് പോലും ഭൂമിയുടെ വക്രത പൂജ്യമാണ് എന്നതുകൊണ്ട് തന്നെ ഈ പരന്ന ഭൂമി സിദ്ധാന്തം തെറ്റാണെങ്കില്‍ പോലും തീര്‍ച്ചയായും അതിലൊരല്‍പ്പം ശരിയുണ്ട്. അതുകൊണ്ടാണ് അത്രയധികം കാലം അത് നിലനിന്നതും.

പരന്നഭൂമി സിദ്ധാന്തം തൃപ്തികരമല്ല എന്ന്‍ ഉറപ്പിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. ക്രി.മു. 350-നോട് അടുത്ത് ഗ്രീക്കു ചിന്തകനായ അരിസ്റ്റോട്ടില്‍ ആണ് അവയെ സമാഹരിച്ചത്. അതിലൊന്ന് വടക്കോട്ട് യാത്ര ചെയ്യുമ്പോ കുറെ നക്ഷത്രങ്ങള്‍ ദക്ഷിണാര്‍ദ്ധഗോളത്തിനപ്പുറം അപ്രത്യക്ഷമാകുന്നതും, തെക്കോട്ട് യാത്ര ചെയ്യുമ്പോ ഇതുപോലെ കുറെ നക്ഷത്രങ്ങള്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ അപ്രത്യക്ഷമാകുന്നതും ആയിരുന്നു. ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രനില്‍ വീഴുന്ന ഭൂമിയുടെ നിഴല്‍ എപ്പോഴും ഒരു വൃത്തചാപം ആയിരിയ്ക്കും എന്ന നിരീക്ഷണമായിരുന്നു മറ്റൊന്ന്. മൂന്നാമത്തേത് ഇങ്ങ് ഭൂമിയില്‍ തന്നെ ഏത് ദിശയിലേക്കായാലും കടലിലേക്ക് അകന്ന്‍ പോകുന്ന കപ്പലിന്റെ പള്ള ആദ്യവും പായ്മരം പിന്നീടും മാത്രം അപ്രത്യക്ഷമാകുന്ന കാഴ്ച ആയിരുന്നു. ഈ മൂന്ന്‍ കാര്യങ്ങളും യുക്തിസഹമായി വിശദീകരിക്കാന്‍ ഭൂമി പരന്നതാണെന്ന കാഴ്ചപ്പാടില്‍ സാധിക്കുമായിരുന്നില്ല, മറിച്ച് ഗോളാകൃതിയില്‍ ആണെങ്കില്‍ സാധിക്കുമായിരുന്നു. ഇതിനോടൊപ്പം എല്ലാ ഖരദ്രവ്യവും പൊതുവായ ഒരു കേന്ദ്രത്തിലേക്ക് നീങ്ങാനുള്ള പ്രവണത കാണിക്കുമെന്ന് അരിസ്റ്റോട്ടില്‍ വിശ്വസിച്ചു. ഒരു നിശ്ചിത വ്യാപ്തം ദ്രവ്യത്തിന് ഒരു പൊതുവായ കേന്ദ്രത്തോട് പരമാവധി അടുത്ത് നില്ക്കാന്‍ കഴിയുന്നത് അത് ഗോളാകൃതി പ്രാപിക്കുമ്പോള്‍ മാത്രമാണ്. മറ്റൊരു രൂപത്തിനും ഈ സവിശേഷത ഇല്ല.

അരിസ്റ്റോട്ടിലിനും ഒരു നൂറ്റാണ്ട് ഇപ്പുറം, ഇറാത്തോസ്തനീസ് എന്ന ഗ്രീക്കു ചിന്തകന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചു. ഒരേ വസ്തുവിന് സൂര്യന്‍ പല അക്ഷാംശങ്ങളില്‍ പല നീളത്തിലുള്ള നിഴലാണ് വീഴ്ത്തുന്നത്. (ഭൂമി പരന്നതായിരുന്നു എങ്കില്‍ നിഴലിന് എപ്പോഴും ഒരേ നീളമാകുമായിരുന്നു). നിഴലിന്റെ ഈ നീളവ്യത്യാസം അടിസ്ഥാനപ്പെടുത്തി ഇറാത്തോസ്തനീസ് ഭൂഗോളത്തിന്റെ വലിപ്പം കണക്കാക്കി-25,000 മൈല്‍ ചുറ്റളവ്. അത്തരമൊരു ഗോളത്തിന്റെ വക്രത എന്നത് ഒരു മൈല്‍ ദൂരത്തിന് 0.000126 ആണ്. ഇത് പൂജ്യത്തിനോട് വളരെ അടുത്ത ഒരു സംഖ്യ ആണെന്നും, പ്രാചീനരുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് അളക്കാവുന്നതിനെക്കാള്‍ ചെറുതാണെന്നും പ്രത്യേകം പറയേണ്ടല്ലോ. പൂജ്യത്തിനും 0.000126-നും ഇടയിലുള്ള വ്യത്യാസത്തിന്റെ ആ സൂക്ഷ്മതയാണ് പരന്നഭൂമി സങ്കല്‍പ്പത്തില്‍ നിന്നും ഗോളാകാരഭൂമിയിലേക്കുള്ള മാറ്റത്തിന് അത്രയും കാലതാമസം ഉണ്ടാക്കിയത്.

ഓര്‍ക്കുക, ഒരു ചെറിയ വ്യത്യാസത്തിനു പോലും, അത് 0-നും 0.000126-നും ഇടയിലുള്ളത് ആയാല്‍ പോലും, വളരെയധികം പ്രധാന്യമുണ്ട് ചിലയിടങ്ങളില്‍. ഈ വ്യത്യാസം പരിഗണിക്കാത്ത പക്ഷം, പരന്നതെന്നല്ലാതെ ഗോളകൃതിയുള്ള ഒന്നായി ഭൂമിയെ പരിഗണിക്കാത്തപക്ഷം, വലിയ വിസ്തൃതികളിലേക്ക് ഭൂമിയെ കൃത്യമായി മാപ് ചെയ്യാന്‍ സാധ്യമല്ല. ഭൂമി ഗോളാകാരമാണെന്ന് പരിഗണിക്കാതെ വലിയ കപ്പല്‍ യാത്രകള്‍ ചെയ്യാനോ കടലില്‍ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാനോ സാധിക്കില്ല.

അത് മാത്രമല്ല, പരന്ന ഭൂമി സിദ്ധാന്തം അനന്തമായ ഭൂമി എന്നൊരു സങ്കല്‍പ്പം കൂടി അന്തര്‍ലീനമായ ഒന്നാണ്, അല്ലാത്ത പക്ഷം പരന്ന ഭൂമിയ്ക്ക് ഒരു വക്ക് ഉണ്ടാകണം. മറിച്ച് ഗോളാകൃതിയുള്ള ഭൂമിയ്ക്ക് ഒരേ സമയം വക്കില്ലാത്തതും അനന്തമല്ലാത്തതുമായ അസ്തിത്വം സാദ്ധ്യമാണു, ഇതാണ് പില്‍ക്കാലത്തെ മറ്റു നിരീക്ഷണങ്ങളുമായി ഒത്തുപോകുന്നതും. അതുകൊണ്ട് തന്നെ പരന്ന ഭൂമി സിദ്ധാന്തം അല്പം മാത്രം തെറ്റായതാണെങ്കിലും എല്ലാ വശങ്ങളും പരിഗണിക്കുമ്പോള്‍ ഉരുണ്ട ഭൂമി സിദ്ധാന്തത്തെ അപേക്ഷിച്ച് നിലനില്‍പ്പില്ലാത്തതാകുന്നു.

പക്ഷേ ചോദിക്കട്ടെ, ഭൂമി ശരിക്കും ഗോളാകൃതിയുള്ളതാണോ?

അല്ല. കണിശമായ ഗണിതഭാഷയില്‍ ഭൂമി ഒരു ഗോളമല്ല തന്നെ. ഗണിതപരമായി ഒരു ഗോളത്തിന് ചില സവിശേഷതകള്‍ ഉണ്ട് – ഉദാഹരണത്തിന് അതിന്റെ എല്ലാ വ്യാസങ്ങള്‍ക്കും (അതായത് അതിന്റെ പ്രതലത്തിലെ ഒരു ബിന്ദുവില്‍ നിന്ന് കേന്ദ്രത്തിലൂടെ കടന്നുപോയി മറ്റൊരു പ്രതലബിന്ദുവില്‍ അവസാനിക്കുന്ന രേഖാഖണ്ഡം) ഒരേ നീളമായിരിക്കും. ഭൂമിയെ സംബന്ധിച്ചു ഇത് ശരിയാകില്ല. ഭൂമിയിലെ പല വ്യാസങ്ങള്‍ക്കും പല നീളമാണ്.

ഭൂമി ഒരു കൃത്യമായ ഗോളമല്ല എന്ന തോന്നല്‍ എവിടന്നാണ് നമുക്ക് കിട്ടിയത്? ഒന്നാമത്, പഴയകാല ടെലിസ്കോപ്പുകളിലൂടെയുള്ള കണക്കാക്കലുകളില്‍ എല്ലാം സൂര്യനും ചന്ദ്രനുമെല്ലാം പൂര്‍ണ്ണവൃത്താകൃതിയുള്ള ബാഹ്യരേഖയാണ് ഉള്ളത്. സൂര്യനും ചന്ദ്രനും എല്ലാം പൂര്‍ണ്ണഗോളാകൃതിയാണ് എന്ന കാഴ്ചപ്പാടിനോട് ഒത്തുപോകുന്നതായിരുന്നു ഈ നിരീക്ഷണം. എന്നാല്‍ പിന്നീടുള്ള നിരീക്ഷകര്‍ ടെലിസ്കോപ്പിലൂടെയുള്ള നിരീക്ഷണങ്ങളില്‍ ഒരു കാര്യം ശ്രദ്ധിച്ചു; വ്യാഴത്തിന്റെയും ശനിയുടെയും ഒന്നും ബാഹ്യരേഖ പൂര്‍ണ്ണവൃത്തമല്ല. അത് വ്യക്തമായും ദീര്‍ഘവൃത്താകൃതി ഉള്ളതായിരുന്നു. വ്യാഴവും ശനിയുമൊന്നും പൂര്‍ണ്ണഗോളങ്ങളല്ല എന്ന നിഗമനത്തിലേക്കാണ് അത് നയിച്ചത്.

17-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ, അരിസ്റ്റോട്ടില്‍ വിശ്വസിച്ചതുപോലെ തന്നെ, ഗുരുത്വാകര്‍ഷണം മൂലം നല്ല പിണ്ഡമുള്ള ഒരു വസ്തു ഗോളാകൃതി പ്രാപിക്കും എന്ന്‍ ഐസക് ന്യൂട്ടന്‍ തെളിയിച്ചു, പക്ഷേ ഒരു നിബന്ധന ഉണ്ട്- ആ വസ്തു കറങ്ങുകയാകരുത്. കറങ്ങുന്ന ഒരു വസ്തുവിന്റെ കാര്യത്തില്‍ ഒരു അപകേന്ദ്രബലം രൂപപ്പെടുകയും അത് ഗുരുത്വാകര്‍ഷണത്തിന് എതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യും. ഇതിന്റെ പ്രഭാവം മധ്യരേഖയോട് അടുത്തേക്ക് പോകുംതോറും വര്‍ദ്ധിച്ച് വരും. കറക്കത്തിന്റെ വേഗം എത്രത്തോളം കൂടുതലാണോ അത്രത്തോളം ഈ പ്രതിഭാസം കൂടുതല്‍ പ്രകടമാവും. വ്യാഴവും ശനിയുമൊക്കെ വളരെ വേഗത്തിലാണ് കറങ്ങിയിരുന്നതും. അവകളെ അപേക്ഷിച്ച് ഭൂമി പതുക്കെയാണ് കറങ്ങിയിരുന്നത് എങ്കിലും ഇപ്പറഞ്ഞ പ്രതിഭാസം ഭൂമിയ്ക്കും അനുഭവപ്പെട്ടേ മതിയാകൂ. 18-ആം നൂറ്റാണ്ടില്‍ ഭൂമിയുടെ വക്രത നേരിട്ടു അളക്കാന്‍ കഴിഞ്ഞപ്പോള്‍ ന്യൂട്ടന്‍ പറഞ്ഞത് തെളിയിക്കപ്പെടുക തന്നെ ചെയ്തു.

ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയ്ക്ക് ഒരു വീക്കമുണ്ട്. ധ്രുവപ്രദേശങ്ങളില്‍ അത് താരതമ്യേന പരന്നതാണ്. ഗണിതഭാഷയില്‍ oblate spheroid എന്ന്‍ വിളിക്കുന്ന ഒരു രൂപമാണ് ഭൂമിയ്ക്ക്, കൃത്യമായ ഗോളാകൃതിയല്ല. അതുകൊണ്ട് തന്നെ ഭൂമിയുടെ വ്യാസം പല സ്ഥലങ്ങളിലും പലതായിരിക്കും. ഭൂമധ്യരേഖയെയും ഭൂകേന്ദ്രത്തെയും ഉള്‍ക്കൊള്ളുന്ന വ്യാസമായിരിക്കും ഏറ്റവും വലുത്. ഈ മധ്യരേഖാ വ്യാസത്തിന് 12,755 കിലോമീറ്റര്‍ നീളമുണ്ട്. അതേ സമയം ഏറ്റവും ചെറിയ ധ്രുവപ്രദേശ വ്യാസത്തിന് 12,711 കിലോമീറ്റര്‍ നീളമേ ഉള്ളൂ. ഏറ്റവും വലുതും ചെറുതുമായ വ്യാസങ്ങള്‍ക്കിടയ്ക്ക് 44 കിലോമീറ്റര്‍ വ്യത്യാസമുണ്ട്. ഗണിതപരമായി ഈ രൂപത്തിന് പൂര്‍ണ്ണഗോളാകൃതിയില്‍ നിന്നും 0.0034 വ്യത്യാസമുണ്ട്. (നേരത്തെ പരപ്പില്‍ നിന്നുമുള്ള വ്യതിയാനം 0.000126 എന്ന വക്രത കൊണ്ട് പറഞ്ഞതിന് തുല്യമാണ് ഇത്: പരിഭാഷകന്‍)

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു പരന്ന പ്രതലത്തില്‍ വക്രത എന്ന്‍ പറയുന്നത് ഒരു മൈലിന് 0 ആണ്. ഇത് ഭൂമിയുടെ ഗോളാകാരമുള്ള പ്രതലത്തില്‍ എല്ലായിടത്തും 0.00126, അല്ലെങ്കില്‍ ഒരു മൈലിന് 8 ഇഞ്ച് ആണ്. എന്നാല്‍ oblate spheroid രൂപമുള്ള ഭൂമിയുടെ പ്രതലത്തില്‍ ഇത് ഒരു മൈലിന് 7.973 ഇഞ്ച് മുതല്‍ 8.027 ഇഞ്ച് വരെ മാറാം. പൂര്‍ണ്ണഗോളാകൃതിയുള്ള ഭൂമിയില്‍ നിന്നും oblate spheroid രൂപമുള്ള ഭൂമിയിലേക്ക് പോകുമ്പോള്‍ വരുന്ന തിരുത്ത് പരന്ന ഭൂമിയില്‍ നിന്നും പൂര്‍ണ്ണഗോളാകൃതിയുള്ള ഭൂമിയിലേക്ക് വരുമ്പോള്‍ ഉണ്ടായ തിരുത്തിനെക്കാള്‍ വളരെ ചെറുതാണ് എന്ന്‍ കാണാം. അതായത്, പൂര്‍ണ്ണഗോളാകൃതിയുള്ള ഭൂമി എന്ന കാഴ്ചപ്പാട് തെറ്റാണ് എങ്കില്‍ക്കൂടി പരന്നഭൂമി എന്ന കാഴ്ചപ്പാടിനോളം തെറ്റല്ല അത്.

എന്നാല്‍ oblate spheroid എന്ന രൂപം പോലും ഭൂമിയെ സംബന്ധിച്ചു കൃത്യമല്ല എന്നതാണു സത്യം. 1958 -ല്‍ Vanguard I എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടപ്പോള്‍ മുന്‍പെങ്ങും ഇല്ലാത്ത അത്രയും കൃത്യതയോടെ ഭൂമിയുടെ രൂപം കണക്കാക്കാന്‍ അതിന് കഴിഞ്ഞു. ഭൂമിയ്ക്ക് മധ്യരേഖാപ്രദേശത്തുള്ള വീക്കം മധ്യരേഖയുടെ തെക്കുഭാഗത്ത്, മറുഭാഗത്തെ അപേക്ഷിച്ച് കൂടുതലാണ് എന്ന്‍ മനസിലായി. അതുകൊണ്ട് തന്നെ ദക്ഷിണധ്രുവത്തെ കടല്‍നിരപ്പ് ഉത്തരധ്രുവത്തെ കടല്‍ നിരപ്പിനെ അപേക്ഷിച്ച് ഭൂകേന്ദ്രത്തോട് കൂടുതല്‍ അടുത്ത് നില്ക്കുന്നു. അതായത് ഭൂമിയ്ക്ക് ഒരു പിയര്‍ പഴത്തിന്റെ (pear) രൂപമാണ് എന്ന്‍ പറയേണ്ടി വരും. എന്നാല്‍ കണക്കുകൂട്ടി നോക്കിയാല്‍ oblate spheroid രൂപത്തില്‍ നിന്നും പിയര്‍ രൂപത്തിനുള്ള മാറ്റം കിലോമീറ്ററുകളില്‍ അല്ല വെറും മീറ്ററുകളില്‍ അളക്കാവുന്നതേ ഉള്ളൂ. ഒരു മൈലില്‍ ഏഴോ എട്ടോ ഇഞ്ച് എന്ന അളവില്‍ നേരത്തെ പറഞ്ഞ വക്രത ഇവിടെ ഒരു ഇഞ്ചിന്റെ പത്തു ലക്ഷത്തില്‍ ഒരംശം മാത്രം അഡ്ജസ്റ്റ് ചെയ്താല്‍ മതിയാകും.

ചുരുക്കിപ്പറഞ്ഞാല്‍, കേവലമായ തെറ്റുകളുടെയും ശരികളുടെയും ലോകത്ത് ജീവിക്കുന്ന ഇംഗ്ലീഷ് സാഹിത്യവിദഗ്ദ്ധനായ എന്റെ സുഹൃത്ത് എല്ലാ സിദ്ധാന്തങ്ങളും തെറ്റാണെന്ന് വിശ്വസിക്കുന്നു എങ്കില്‍ അദ്ദേഹത്തെ സംബന്ധിച്ച് ഭൂമിയ്ക്ക് ഇന്ന്‍ ഗോളാകൃതിയും അടുത്ത നൂറ്റാണ്ടില്‍ ക്യൂബ് ആകൃതിയും അതിനടുത്ത നൂറ്റാണ്ടില്‍ ഉഴുന്നുവടയുടെ ആകൃതിയും ഉണ്ടാകുമായിരിക്കും.

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍, ശാസ്ത്രജ്ഞര്‍ക്ക് ഒരിക്കല്‍ ഒരു നല്ല ആശയം കിട്ടിക്കഴിഞ്ഞാല്‍ അവരത് പതിയെ പതിയെ പരിഷ്കരിച്ച്, അളക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിക്കുന്നതിനനുസരിച്ച് ഉള്‍പ്പെടുത്താവുന്നത്രയും സൂക്ഷ്മാംശങ്ങള്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് ഭൂമിയുടെ ആകൃതിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും ചൂണ്ടിക്കാട്ടാന്‍ കഴിയും. ചില സിദ്ധാന്തങ്ങള്‍ വലിയ വിപ്ലവങ്ങളായി തോന്നിക്കുമെങ്കിലും, വാസ്തവത്തില്‍ അവ വളരെ ചെറിയ പരിഷ്കരണങ്ങളില്‍ നിന്നും ഉരുത്തിരിയുന്നതാണ്. ചെറിയ പരിഷ്കരണങ്ങള്‍ക്കപ്പുറം എന്തെങ്കിലും ആവശ്യമായിരുന്നു എങ്കില്‍ അതിന് മുന്‍പുണ്ടായിരുന്ന സിദ്ധാന്തം അത്രയും കാലം നിലനില്‍ക്കുമായിരുന്നില്ല.

ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു ഗ്രഹസംവിധാനത്തില്‍ നിന്നും മാറി സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു ഗ്രഹസംവിധാനം അവതരിപ്പിക്കുമ്പോള്‍ കോപ്പര്‍നിക്കസ്, വളരെ സ്വഭാവികം എന്ന്‍ അതുവരെ കരുതപ്പെട്ടിരുന്ന ഒരു ആശയത്തെ പരിഹാസ്യമെന്ന് തോന്നുന്ന മറ്റൊരു ആശയത്തിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, ഗ്രഹങ്ങളുടെ ചലനത്തെ കൂടുതല്‍ കൃത്യമായി വിശദീകരിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ആ മാറ്റത്തിന് പിന്നില്‍ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍

വരവേല്‍ക്കാം നവവത്സരത്തെ......


Thursday, August 14, 2014

നമ്മുടെ സ്വാതന്ത്ര്യം വെറും ഭാവന മാത്രമോ?


അറിഞ്ഞുവെച്ച ചരിത്രം മുതലിങ്ങോട്ട്‌ എട്ടോ, പത്തോ, സഹസ്രാബ്ദങ്ങളുടെ
പഴക്കമുള്ള ഒരു സംസ്കാരമാണ് ഇന്നത്തെ ഭാരതത്തിനുള്ളത്‌. ആര്യന്മാരും
ദ്രാവിഡന്മാരും, നമ്മുടെ പൂര്‍വ്വികരാകുന്ന കാലത്തിനു മുമ്പും ഇവിടെ പലപല
തലമുറകള്‍ ജീവിച്ചുമരിച്ചു മറഞ്ഞിരിക്കാം. അനവധി അധിനിവേശങ്ങള്‍ക്ക്
അടിമകളായിപ്പോന്ന, നിരവധി ജനസഞ്ചയങ്ങള്‍ ഈ മണ്ണില്‍ ഉണ്ടായിരുന്നു.

വംശാധിനിവേശങ്ങള്‍ മാത്രമായിരുന്നില്ല ഇന്നുവരെയും ഈ മണ്ണില്‍
സംഭവിച്ചു പോന്നിട്ടുള്ളത്. ആശയങ്ങളുടെ അധിനിവേശങ്ങളും ഇവിടത്തെ
മനുഷ്യനിവാസികളെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്.

അന്യഭൂമികളിലെ ആക്രമണകാരികളായ ജനങ്ങളാല്‍ ഭൌതീകമായി മാത്രം
കീഴ്പ്പെടുന്നതിനു പുറമേ, അവനവന്‍ വിശ്വസിക്കാത്ത അനഭിലഷണീയങ്ങളായ
ആശയസംഹിതകള്‍ക്കു വഴങ്ങിക്കൊടുക്കേണ്ടതായ ദുരന്തങ്ങളേയും നാം
അടിമത്വമായിത്തന്നെ ഗണിച്ചുവെക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ പറഞ്ഞുപോന്ന രണ്ടുതരം അടിമത്വങ്ങളില്‍ ഇനിയും അഭംഗുരം
നടന്നുപോന്നുകൊണ്ടിരിക്കുന്നതാണ് ആശയതലങ്ങളിലെ അടിമത്വം.

പ്രത്യക്ഷത്തില്‍ സുരക്ഷിതവും, മേന്മയേറിയതും, എന്നു തോന്നിപ്പിക്കാവു
ന്നതായ ഒരുതരം ജനാധിപത്യ വ്യവസ്ഥ ഏതാണ്ട് അര നൂറ്റാണ്ടായി നാം
അനുഭവിച്ചുപോരുകയാണ്. 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം
നേടിയതിനു ശേഷം കരാഗതമായ ആ ജനാതിപത്യ വ്യവസ്ഥ പറയത്തക്ക
വ്യത്യാസമൊന്നും കൂടാതെ ഇന്നും നമ്മുടെ നാട്ടില്‍ നിലനിന്നുപോരുന്നു.

ആ വ്യവസ്ഥയുടെ ഭാഗമായ ഒരുതരം ആശയസ്വാതന്ത്ര്യവും, വിശ്വാസ
സ്വാതന്ത്ര്യവും, ആസ്വദിക്കാനുള്ള അവകാശം ഭരണഘടന ഇന്ത്യന്‍ പൌരനു
നല്‍കേണ്ടതുണ്ടെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ചോദ്യങ്ങള്‍ ചൂണ്ടപ്പെടുന്നതും
ഭരണഘടനയുടെ താരതമ്യേന ദുര്‍ബ്ബലമായ ഈ പ്രദേശങ്ങളിലേക്കാണ്.

അളവറ്റ ധനം സമ്പാദിക്കാനുള്ള അവസരങ്ങള്‍ നമ്മുടെ ഭരണഘടന
അതിന്റെ പൌരന്മാരില്‍ ആര്‍ക്കും നിഷേധിച്ചുവെച്ചിട്ടില്ല. രാജ്യത്തിലെ
വിഭവങ്ങള്‍ ഏറെക്കുറെ തുല്യമായി എല്ലാവരിലും ചെന്നെത്തണം എന്ന
നിബന്ധനയോടു കൂടിയ വിതരണക്രമം നമ്മുടെ രാഷ്ട്രനീതിശാസ്ത്രത്തിന്റെ
ആശയപരമായ ഘടകമല്ല.

ഇത്തരം ഒരവസ്ഥയില്‍ ചില സാഹചര്യങ്ങളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ
മാത്രം നിര്‍മ്മിതികളായി ചിലരില്‍ സമ്പന്നതയും, മറ്റുചിലരില്‍ ദാരിദ്ര്യവും,
ഉണ്ടായിപ്പോകുന്നു. വിഭവങ്ങളുടെ അവകാശം ധനത്തെ മാത്രം അടിസ്ഥാന
മാക്കി ചിട്ടപ്പെടുത്തിവെച്ച ഈ രാജ്യത്ത്, ധനമില്ലാത്തവന്‍ അവന്റെ
ജീവിതാവശ്യങ്ങള്‍ക്കു വേണ്ടതായ വിഭവങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവ
നാകുന്നു. അത്തരം അവസ്ഥയില്‍ തന്റെ ജീവിതം നിലനിര്‍ത്താനായ
വിഭവങ്ങള്‍ക്കുവേണ്ടി ദരിദ്രന്‍ ധനവാന്റെ അടിമയായി അവന്റെ ഔദാര്യം
തേടിച്ചെല്ലേണ്ടതായ ലജ്ജാകരമായ അവസ്ഥ സംജാതമാകുന്നു.
നമ്മുടെ രാജ്യത്ത് ആഭ്യന്തരമായി ഇന്നും നിലനില്‍ക്കുന്ന അടിമത്വം
ഇത്തരത്തിലുള്ളതാണ്.

അന്യരാജ്യങ്ങളിലെ ആക്രമണകാരികളില്‍ നിന്നും നേരിടുന്നതല്ലാത്ത
ഈ ആഭ്യന്തര അടിമത്വം, അതിദുസ്സഹനീയമായ വിധത്തില്‍ ഇന്ത്യന്‍
പൌരനെ ബാധിച്ചിരിക്കുന്നു. 121 കോടിയോളം വരുന്ന ഇന്ത്യക്കാരെ
ഇവിടെത്തന്നെയുള്ള ആയിരത്തോളം ശതകോടീശ്വരന്മാര്‍ ഇങ്ങനെ
അടിമകളാക്കി വെച്ചിരിക്കുന്നു എന്ന തീര്‍ത്തും നിര്‍ഭാഗ്യകരമായ അവസ്ഥാ
വിശേഷം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം!

ഇത്തരത്തില്‍ പൌരന്മാരില്‍ വലിയ ഒരു വിഭാഗം സാമ്പത്തികമായി
സ്വതന്ത്രരല്ലാത്ത ഇന്ത്യ ഇന്നൊരു സ്വതന്ത്രരാജ്യമാണ് എന്ന്
അവകാശപ്പെടുന്നതില്‍ അതിശയോക്തിയുടെ അംശങ്ങള്‍ അത്യധികമാണ്.
ഇന്ത്യക്കാരുടെ സ്വാതന്ത്ര്യം വെറുമൊരു ഭാവന മാത്രമാണെന്ന് പറയുന്ന
തില്‍ യാതൊരു തെറ്റുമില്ല. ആചരിച്ചുവരുന്ന ആഗസ്ത് പതിനഞ്ചുകളിലെ
സ്വാതന്ത്ര്യദിന സങ്കല്പ്പത്തെ അനാകഷര്‍ണീയമാക്കുന്ന ഈ വസ്തുത
നാമാരും നിഷേധിക്കുന്നത് നന്നല്ല. ഭാവനകള്‍ ആഘോഷിക്കുന്നവര്‍ക്ക്
മാത്രമേ ആഗസ്ത് പതിനഞ്ച് അതിശയദിനമായി അടയാളമിടാനാവൂ.

ആര്‍ക്കും ആശംസകള്‍ അയക്കാനല്ല, അടിമത്വത്തിനെതിരായ
ആഭ്യന്തര മുന്നേറ്റങ്ങളില്‍ അണിചേരാനുള്ള ആഹ്വാനം മാത്രം
ഈ തീയതിയില്‍ ഞാന്‍ നിങ്ങള്‍ക്ക് കൈമാറുന്നു.



Wednesday, August 13, 2014

പട്ടിണിക്കാരന്റെ സുവിശേഷം!


ധൂര്‍ത്തിന്റേയും, ആര്‍ഭാടത്തിന്റേയും, പരമപര്യായമായിത്തീര്‍ന്നിരിക്കുന്നു 
തിരുസഭയും, അതിലെ പുരോഹിതവര്‍ഗ്ഗമായ വൈദീകരും.
കോടിക്കണക്കിനു വരുന്ന ലോകജനതയുടെ വിശപ്പ്‌ അവര്‍ ഒരിക്കലും, ഒരിടത്തും, തെല്ലും പരിഗണിക്കുന്നതേയില്ല.

ജനിക്കുമ്പോള്‍ തങ്ങള്‍ സ്വന്തം കയ്യില്‍ യാതൊന്നും വെച്ചുകൊണ്ടല്ല ഈ
ലോകത്തിലേക്ക് വന്നതെന്നും, ഇവിടെ സ്വന്തം ആര്‍ഭാടങ്ങള്‍ക്കു വേണ്ടി
തങ്ങള്‍ ചിലവിടുന്ന കോടാനുകോടികള്‍ വെറും പട്ടിണിപ്പാവങ്ങളില്‍ നിന്നും
തങ്ങള്‍ മോഷ്ടിച്ചെടുക്കുന്നതു മാത്രമാണെന്നും, അവര്‍ അറിയാഞ്ഞിട്ടല്ല.
പക്ഷെ അവരുടെ കല്ലുപോലുള്ള മനസ്സ് തെല്ലും പശ്ചാത്തപിക്കുന്നതേയില്ല!

ക്രിസ്തുവിന്റെയും, ഗാന്ധിയുടെയും, വസ്ത്രധാരണത്തെ പറ്റി നമുക്കൊക്കെ
ഇപ്പോഴും ഒരു ചെറിയ ധാരണയും, കേവല സങ്കല്പ്പവുമൊക്കെ ഉണ്ടല്ലോ?

എന്നാല്‍ ചില പരാന്നഭോജികള്‍ക്ക് അതെപ്പറ്റി വലിയ അറിവില്ലെന്നു തോന്നും
അവരുടെ ധൂര്‍ത്തും, മോടിയും, കണ്ടാല്‍ ! പക്ഷെ മരപ്പണിക്കാരനായ ഒരുവന്റെ
മകനായ ക്രിസ്തുവിന്റെ പേരില്‍ പണിത പ്രസ്ഥാനമാണ് തിരുസഭയെങ്കില്‍ ,
അതിന്റെ പ്രതിനിധികളുടെ ജീവിതത്തില്‍ അല്പമെങ്കിലും ലാളിത്യം കാണുമെന്നു
നാം പ്രതീക്ഷിച്ചേക്കും. ആ പ്രതീക്ഷകളാണിവിടെ തകര്‍ന്നിരിക്കുന്നത്.

കൊട്ടാരതുല്ല്യമായ മണിമേടകള്‍ ! കോടികള്‍ വിലവരുന്ന വസ്ത്രങ്ങള്‍ !
പണംകൊണ്ട് മദിച്ചുനടക്കുന്ന ഇവരൊക്കെ പക്ഷെ പറയുന്നതോ?
അത് പട്ടിണിക്കാരന്റെ സുവിശേഷവും! കൊടിയ കാപട്യം! തനി വഞ്ചന!


അഞ്ചാമത്തെ ക്രിസ്ത്യന്‍ കുട്ടി പിറന്നാല്‍ 10000 രൂപ സമ്മാനം.

അന്യഗോത്രങ്ങളിലെ ജനങ്ങളെ കൊന്നുകൊണ്ടും, സ്വന്തം ഗോത്രങ്ങളില്‍ 
സന്താനങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ
്ടും, മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്ന
മ്ലേച്ഛമായ രീതി പഴയകാലങ്ങളില്‍ മനുഷ്യസമൂഹങ്ങളില്‍ നിലനിന്നിരുന്നു.

പതിറ്റാണ്ടുകളോളം കുരിശുയുദ്ധങ്ങള്‍ നടത്തിയ ക്രിസ്തുമതം കോടാനുകോടി
അന്യമതക്കാരെ വകവരുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനമതമായി വളര്‍ന്നു
വന്നതും ഇപ്പറഞ്ഞ ക്രൂരമായ ആശയത്തിന് നമ്മുടെ കണ്മുമ്പിലുള്ള ഉദാഹരണം!

സ്വന്തം മതത്തില്‍ സന്താനങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കന്യകകളായ
സ്ത്രീകളെ ആരാധനാലയങ്ങളില്‍ പുരോഹിതന്മാര്‍ക്ക് അടിമകളാക്കി
വെച്ചുകൊടുക്കുന്ന രീതിയും, അത്തരം സ്ത്രീകളെ ആരാധനാലയങ്ങളോടു
ചേര്‍ന്നുള്ള മഠങ്ങളില്‍ അടിമകളെപ്പോലെ കൂട്ടത്തോടെ പാര്‍പ്പിക്കുന്ന രീതിയും, പഴയകാലങ്ങളില്‍ പതിവായിരുന്നു. ക്രിസ്തുമതത്തില്‍ ഇന്നും അവശേഷിക്കുന്ന കന്യാസ്ത്രീ മഠങ്ങള്‍ ഈ സാമൂഹിക ദുരാചാരത്തിന്റെ, നിലനിന്നുപോരുന്ന
മറ്റൊരു തരത്തിലുള്ള അവശേഷിപ്പുകള്‍ ആയിരിക്കാനെ തരമുള്ളൂ.

കാലം മാറിയതോടെ മനുഷ്യമനസ്സ് ഏറെ പരിഷ്കരിക്കപ്പെടുകയും,
സമൂഹങ്ങള്‍ പലതരം ദുഷ്പ്രവണതകളില്‍ നിന്നും മോചിതരാവുകയും ചെയ്തു.
എന്നാല്‍ സങ്കുചിത മനസ്സ് കാത്തുസൂക്ഷിക്കുന്നവരുടെ കൂടാരങ്ങളായി ഇന്നും
സമൂഹത്തില്‍ സംഘടിത മതങ്ങള്‍ തുടര്‍ന്നുപോരുന്നു. മതവിശ്വാസികളുടെ
ആചാരങ്ങളും, രീതികളും, ഇന്നും ഏറെക്കുറെ തനി പഴഞ്ചന്‍ തന്നെ.

സഹസ്രാബ്ധങ്ങളുടെ പഴക്കം അവകാശപ്പെടുന്ന ഒന്നാണ് കേരളത്തിലെ
ക്രിസ്തുമതം. നിയന്ത്രണങ്ങള്‍ എതുമില്ലാത്ത ജനപ്പെരുപ്പം കൊണ്ട് ക്രിസ്തുമതം
കേരളത്തില്‍ വലിയൊരു ജനശക്തിയായി ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നിരിക്കലും മറ്റു മതങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പോന്ന
ജനസംഖ്യ കേരളത്തില്‍ തങ്ങള്‍ ഇനിയും നേടിയിട്ടില്ല എന്ന തിരിച്ചറിവ്
ഈ മതത്തിനുണ്ട്. അപായകരമായ പോം‍വഴികളിലൂടെ ആ സാഹചര്യത്തെ
മറികടക്കാനുള്ള പദ്ധതികളും കേരളത്തിലെ ക്രിസ്തുമതം കണ്ടെത്തിയിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നിരിക്കെ
അതിനെ തെല്ലും വരവേല്‍ക്കുന്ന സമീപനമല്ല സഭ കേരളത്തില്‍ സ്വീകരിച്ചു
പോന്നിരുന്നത്. രാജ്യം ഒരു നയമായി കണ്ടുപോരുന്ന കുടുംബാസൂത്രണത്തെ
നഖശിഖാന്തം ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യദ്രോഹപരമായ പ്രവര്‍ത്തിയല്ലാതെ
മറ്റൊന്നുമല്ല ചെയ്യുന്നതെന്നോര്‍ക്കണം.

നാം രണ്ട്, നമുക്കു രണ്ട്, എന്ന ആശയത്തിലൂടെ ഇന്ത്യാരാജ്യം അതിന്റെ ഏറ്റവും
വലിയ ഭീഷണിയായ ജനപ്പെരുപ്പത്തെ ഒരുവിധേന നിയന്ത്രിക്കാന്‍ ശ്രമിച്ചു
വരികയാണ്. എന്നാല്‍ ഇവിടെ ക്രിസ്തുമതം ചെയ്യുന്നതോ?

തങ്ങളുടെ സഭയില്‍ ആളെക്കൂട്ടാന്‍ വേണ്ടി പ്രസവത്തിനു ബോണസ് ഏര്‍പ്പെടുത്തി
ക്കൊണ്ട് ക്രിസ്തുമതം ആ രാഷ്ട്രപദ്ധതികളെ നിരന്തരം പരാജയപ്പെടുത്തി
ക്കൊണ്ടേയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കല്‍പറ്റയിലെ സെന്റ് വിന്‍സെന്റ്
ഡി പോള്‍ ഫൊറോന പള്ളിയുടെ വിധ്വംസക പരിപാടികളെ നാം ഗൌരവമായി
വിലയിരുത്തേണ്ടത്. അഞ്ചാമത്തെ കുട്ടി പിറന്നാല്‍ ദമ്പദികള്‍ക്ക് 10,000 രൂപ
വാഗ്ദാനം ചെയ്തിരിക്കുന്ന പള്ളിയുടെ നടപടി സാംസ്കാരിക കേരളത്തിന്
തീര്‍ത്തും അപമാനകരവും, പ്രതിഷേധാര്‍ഹാവുമാണ്.

ഏതു രംഗത്തായാലും, മതങ്ങള്‍ നമ്മുടെ സമൂഹത്തിനു ശാപങ്ങള്‍ തന്നെ!


വിശദമായ വാര്‍ത്ത: http://www.doolnews.com/kerala-parishes-offer-money-for-large-families-344.html


ആരെ മാതൃകയാക്കണം?

സെമിനാരിയില്‍ നിന്നും പഠിച്ചിറങ്ങിയ ദൈവവിശ്വാസിയായ 
കൊക്കനച്ചനെ മാതൃകയാക്കണോ, അതോ ജീവിതത്തില്‍ നിന്നും 
സ്വയം പാഠങ്ങള്‍ പഠിച്ച നിരീശ്വരവാദിയായ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്ഗിനെ 
നിങ്ങള്‍ മാതൃകയാക്കണോ? ഫേസ് ബുക്കോ, ബൈബിളോ, വേണ്ടത്?

ശാസ്ത്രത്തെ സ്നേഹിക്കണോ, അതോ ശാസ്ത്രജ്ഞരെ ജീവനോടെ
ചുട്ടുകൊന്ന സഭയെ സ്നേഹിക്കണോ? സ്വതന്ത്രനായി ജീവിക്കണോ,
അതോ ഒരു മതത്തിന്റെ അടിമയായി ജീവിക്കണോ?

ചിന്തിക്കൂ യുവാക്കളെ!
യഹൂദന്മാര്‍ തിങ്ങിജീവിച്ചിരുന്ന പഴയ ഒന്നാം നൂറ്റാണ്ടല്ല.
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്! അന്ധവിശ്വാസങ്ങള്‍
അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന നിരീശ്വരവാദ നൂറ്റാണ്ട്.

ഒരു നിരീശ്വരവാദി സൌജന്യമായി തന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ
ഫേസ് ബുക്ക് ഉപയോഗിച്ച് ദൈവത്തിന്റെ പോസ്റ്റര്‍ ഇറക്കേണ്ട
നിവൃത്തികേടില്‍ ഇന്നു വിശ്വാസി വന്നുപെട്ടിരിക്കുന്നു. നാണക്കേട്!



അനാഥശാലാ നടത്തിപ്പിന്‍റെ പിന്നാമ്പുറം


ഇക്കാലത്തെ ഏറ്റവും ലാഭകരമായ ബിസ്സിനസ്സായി അനാഥശാലാ നടത്തിപ്പ് മാറിവന്നുകൊണ്ടിരിക്കയാണ്. നിങ്ങള്‍ ഒരു അനാഥശാല നടത്തുകയാണെന്ന് 
ലോകത്തെ അറിയിച്ചാല്‍ നിങ്ങളെ തേടി കോടികളാണ് വന്നെത്തുക. ആകെ
ഒരു പ്രശ്നമായി അവശേഷിക്കുന്നത് അനാഥരെ കണ്ടുകിട്ടാനുള്ള പ്രയാസമാണ്.
മനുഷ്യക്കടത്തുവഴിയും, മറ്റും ഇതിനുവേണ്ടി ശ്രമങ്ങള്‍ നടത്തിനോക്കുന്നവര്‍
പോലും ഈ രംഗത്ത് സജീവമാണ് എന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞല്ലോ?

അനാഥത്വം വില്‍പ്പനച്ചരക്കാവുന്നത് വളരെ പരിതാപകരമായ ഒരു കാര്യമത്രേ.
കോഴവാങ്ങി കോളേജുകള്‍ നടത്തിയും മറ്റും നിയമവിരുദ്ധമായി ധനം
സമ്പാദിച്ചു കുപ്രസിദ്ധി നേടിയ സംഘടിതമതങ്ങള്‍ തന്നെയാണ് അനാഥശാലാ
വ്യവസായത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ദൈവവിശ്വാസംപടിയിറങ്ങി വിടപറഞ്ഞുകൊണ്ടിരിക്കുന്ന ഈ നവശാസ്ത്ര
യുഗത്തില്‍ , മേലിലുള്ള കാലത്ത്, അന്ധവിശ്വാസം കൊണ്ടുമാത്രം അണികളെ
ആകര്‍ഷിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ശരിക്കും മനസ്സിലാക്കിയിരി
ക്കുന്നവരാണ് ഇന്നത്തെ മതമേധാവികള്‍ . പണമാണത്രേ പ്രധാനം.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ബലാത്സംഗം, കൊലപാതകം, തുടങ്ങിയ
അനേകം കുറ്റകൃത്യങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ ഈയിടെ നാം നിരന്തരമായി
പത്രങ്ങളില്‍ കാണാറുണ്ട്‌ . രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ അരമനകളില്‍ കയറിയി
റങ്ങുന്നു എന്ന വാര്‍ത്തയും അതിനൊപ്പം തന്നെ നാം കേള്‍ക്കാറുണ്ട്.

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു
കിടക്കുന്നതും, അരമനകളില്‍ കയറിയിറങ്ങിയ നേതാക്കള്‍ കനത്ത ഭൂരിപക്ഷ
ത്തോടെ ജയിച്ചുകയറുന്നതും, അങ്ങാടിപ്പാട്ടാകാറുള്ള അരമനരഹസ്യങ്ങള്‍ .

കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും, തങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളെ
ജയിപ്പിച്ചുകയറ്റിവിടാനും, ധൂര്‍ത്തിനും, സ്വാധീനിച്ചു മതംമാറ്റുന്നതിനുമൊക്കെ
പണം ധാരാളം ഒഴുക്കേണ്ടിവരുമെന്നുള്ളത് ഇന്ന് ആര്‍ക്കാണറിയാത്തത്?

എന്നാല്‍ മതസ്ഥാപനങ്ങള്‍ക്ക് ഇതിനൊന്നും പണം ഒരു തടസ്സമായി വന്നു
കാണുന്നില്ല എന്നതും പൊതുജനസംസാരം തന്നെ. മറ്റൊന്നുകൂടെ നാം
ഇതോടൊപ്പം കാണുന്നുണ്ടെന്നും ഓര്‍ക്കണം. ഏറ്റവും കൂടുതല്‍ അനാഥശാലകള്‍
നടത്തിവരുന്നവരും മതസ്ഥാപനങ്ങള്‍ തന്നെ!

വിദേശപണം സുലഭമായി കിട്ടുന്നു എന്നതാണ് ഈ രംഗത്തെ പ്രധാന ആകര്‍ഷ
ണമായി മതങ്ങള്‍ കണ്ടെത്തുന്ന കാര്യം. ഈ പേരില്‍ ഭീമമായ സംഖ്യകള്‍ സമ്പാ 

ദിച്ചവരില്‍ കേരളത്തില്‍ സ്വാഭാവികമായും മുന്‍പന്തിയില്‍ ഉണ്ടാവുക ക്രിസ്ത്യന്‍
മതസ്ഥാപനങ്ങള്‍ തന്നെയായിരിക്കും എന്ന് ഒരു ശരാശരി കേരളീയന് ഊഹിക്കാന്‍ കഴിഞ്ഞേക്കും. കേവലം ധനസമ്പാദനം മാത്രമല്ല അനാഥശാലാ നടത്തിപ്പിലൂടെ
ലഭിക്കുന്ന നേട്ടം. മതപരിവര്‍ത്തന പരിപാടികള്‍ക്കും അനാഥശാലകളെ ആര്‍ക്കും
എളുപ്പത്തില്‍ വേദിയാക്കാവുന്നതാണ്. ആരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്യുന്നുണ്ടോ
എന്ന ചോദ്യം അപ്രസക്തമാണ്. ആ ചോദ്യത്തിന്റെ ഉത്തരം സമൂഹത്തില്‍ നിന്നും 

നിങ്ങള്‍ തേടിക്കൊള്‍ക. വാര്‍ത്തയ്ക്ക് കടപ്പാട്: 

http://news.keralakaumudi.com/news.php?nid=21041434168ab851a1e0315776ea095e



അറവുശാലകളിലേക്ക് ആനയിക്കപ്പെടുന്ന അനാഥക്കുട്ടികള്‍


ഇന്ത്യ സ്വന്തമായ നീതിന്യായാനിയമങ്ങള്‍ ഉള്ള ഒരു രാജ്യമാണ്.
എന്നാല്‍ ആ രാജ്യനിയമങ്ങളെ ബഹുമാനിക്കാത്ത അനേകര്‍ ഈ 
രാജ്യത്ത് ജീവിക്കുന്നുണ്ട്. ഈ രാജ്യനിയമങ്ങള്‍ക്ക് പകരം ഇവിടെ
താന്താങ്ങളുടെ വേദപുസ്തകങ്ങളിലെ നിയമങ്ങള്‍ കൊണ്ടുവരാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്ന മതതീവ്രവാദികള്‍ ഇവിടത്തെ
അപകടക്കാരായ സ്ഥിരസാന്നിദ്ധ്യമാണ്. മറ്റൊരു കൂട്ടര്‍ ഇവിടെ
സ്ഥിരമായി മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു സ്വന്തം
സാമ്രാജ്യങ്ങള്‍ വിസ്താരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഇപ്പറഞ്ഞ രണ്ടുകൂട്ടരെയും അരമനസ്സുകൊണ്ട് ആരാധിച്ചുപോരുന്ന
ഒരു വലിയ വിഭാഗം ദരിദ്രരും ഇന്ത്യയില്‍ ഉണ്ട്. അവരെ ഉള്‍ക്കൊണ്ടു
പോരുന്ന അര ഡസനോളം കരുത്തുറ്റ സംഘടിത മതങ്ങളും ഇവിടെ
നിലനില്‍ക്കുന്നു. രാജ്യത്തെ തീവ്രവാദത്തിനും, മാഫിയാ പ്രവര്‍ത്തി
കള്‍ക്കും, മറയൊരുക്കുക എന്ന ദൌത്യമാണ് ഈ സംഘടിത
മതങ്ങള്‍ പലതും വിദഗ്ധമായി കൌശലപൂര്‍വ്വം നടത്തിപ്പോരുന്നത്.

രാജ്യത്തെ നിയമങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത അവര്‍
തങ്ങളുടെ വിശ്വാസികളെ എന്നും ബോദ്ധ്യപ്പെടുത്തുന്ന ഒരു കാര്യം,
രാഷ്ട്രനിയമങ്ങളെ വിലവെക്കാതെയും, നിങ്ങള്‍ക്കൊക്കെ ഇവിടെ
സസുഖം ജീവിച്ചുപോകാം എന്നുള്ളതാണ്.

വളരെ പരസ്യമായി നിയമനിഷേധം നടത്തിക്കൊണ്ട്; എന്നിട്ടും തങ്ങള്‍ പിടിക്കപ്പെടുന്നില്ല എന്നും, ആരാലും തടയപ്പെടുന്നില്ല എന്നും, വിശ്വാസി
കളെ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിച്ചുകാണാറുണ്ട്‌ .
ദേവാലയങ്ങള്‍ക്ക് മുകളില്‍ മൈക്ക് സ്ഥാപിച്ചുകൊണ്ട് നിയമങ്ങളെ
കാറ്റില്‍ പറത്തുന്നവരുടെ പ്രവര്‍ത്തി ഇതിനൊരു ഉദാഹരണമാണ്.
ഇക്കാര്യത്തില്‍ മുസ്ലീം പള്ളികളാണ് ഏറ്റവും മോശമായ ഉദാഹരണമായി
ചൂണ്ടിക്കാട്ടാവുന്നത്. മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ ബാങ്ക്
വിളി ഇത്തരം ഒരു വെല്ലുവിളിയുടെ മാത്രം ഭാഗമാണ്.

പുറമേക്ക് ഇത്തരം ചെറിയ വെല്ലുവിളികള്‍ നടത്തുമ്പോള്‍ അവര്‍
അകമേ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യദ്രോഹ കര്‍മ്മപരിപാടികള്‍
പലതും പൊതുജനങ്ങള്‍ക്ക് അത്ര പരിചിതമായിരിക്കില്ല തന്നെ.

അനാഥശാലകളുടെ പേരില്‍ മനുഷ്യക്കടത്തും, അവയവ വില്‍പ്പനയും,
ഇന്നു നടന്നുപോരുന്നതായി അറിയിപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.
അനാഥശാലകളില്‍ കുട്ടികള്‍ ലൈംഗീക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള
വില്‍പനച്ചരക്കുകള്‍ ആയി മാറ്റപ്പെടുന്നതും നാം കേട്ടിട്ടുള്ളതാണ്.
ഇതൊന്നും നാം മറന്നു പോയിക്കൂട.

കുട്ടികളെ ദത്തെടുക്കുന്നതിനും, അവരെ നല്ലപോലെ സംരക്ഷിക്കുന്നതി
നായി അനാഥശാലകളിലേക്ക് ഏറ്റെടുക്കുന്നതിനും, നമ്മുടെ രാജ്യത്തെ
നിയമങ്ങള്‍ ആര്‍ക്കും തടസ്സമല്ല. ആ നല്ല നിയമങ്ങള്‍ കുട്ടികളുടെ
സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ളതാണ്.

എന്നാല്‍ ആ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന
വെല്ലുവിളിയോടെ, അവയവക്കച്ചവടവും, മതപരിവര്‍ത്തനവും,
അധോലോക പ്രവര്‍ത്തനവും, ഭീകരപ്രവര്‍ത്തനങ്ങളും, ലക്ഷ്യമിട്ടു
കൊണ്ട്, സ്വന്തം കര്‍മ്മപരിപാടികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന
വരാണ്, വല്ലപ്പോഴുമെങ്കിലും പിടികൂടപ്പെടുന്നത്.

അവരെപ്പോലും ന്യായീകരിക്കുന്നതിനുപോലും ഇവിടെ ചിലര്‍
ഇല്ലാതില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ; അധോലോകത്തെയും,
അധമമതങ്ങളെയും, അരമനസ്സുകൊണ്ട് ആരാധിച്ചുപോരുന്ന
ഒരു കൂട്ടര്‍ നമുക്കിടയില്‍ ഉണ്ടെന്ന്?

വൃക്ക, കരള്‍ , ത്വക്ക്, ഹൃദയം, നേത്രമിഴി, എന്നീ പേരുകളില്‍
അറിയപ്പെടുന്ന മനുഷ്യശരീരത്തിലെ സ്പെയര്‍ പാര്‍ട്ടുകള്‍ ആയി
ഈ അനാഥക്കുട്ടികള്‍ പിച്ചിക്കീറപ്പെടുന്നതില്‍ അവര്‍ തെല്ലും
ആശങ്ക പ്രകടിപ്പിച്ചു കാണാറില്ല. അവ്വിധത്തിലുള്ള അപകടങ്ങളെ
മനഃപ്പൂര്‍വ്വം മറച്ചുപിടിച്ചുകൊണ്ട്, അനാഥരെ സംരക്ഷിക്കുന്നതിലുള്ള
വ്യഗ്രത നാടകീയമായി പ്രകടിപ്പിക്കുന്ന പോസ്റ്റുകളും, ആഹ്വാനങ്ങളും,
ഇവരുടേതായി വന്നുകൊണ്ടിരിക്കുന്നത് നമുക്ക് കാണാം.

അപ്പോള്‍ ഒന്നോര്‍ക്കുക. അനാഥശാലകളെയല്ല, അറവുശാലക
ളിലേക്ക് മനുഷ്യക്കടത്തു നടത്തുന്നവരെയാണ് നാം ഒറ്റപ്പെടുത്തു
ന്നതെന്ന്. അവരെ ചെറുക്കേണ്ടത് നമ്മുടെ കടമയാണെന്ന്.



മതസാഹിത്യം മനുഷ്യനെ നന്നാക്കില്ല

മനശ്ശാന്തി കിട്ടാനോ, മനോഗുണം ഉണ്ടാവാനോ, വേണ്ടി മതഗ്രന്ഥങ്ങള്‍ 
വായിക്കേണ്ടതില്ല. സ്ഥിരമായി അത് വായിക്കുകയും, മുഴുനേരവും 
സുവിശേഷം പ്രസംഗിച്ചു നടക്കുകയും, ചെയ്തതിനാല്‍ ഒരാള്‍ ഇന്ന് 
ലോകം വെറുക്കുന്ന ക്രിമിനല്‍ ആയി മാറപ്പെട്ടിരിക്കുന്നു. മതഗ്രന്ഥങ്ങള്‍ 
മനുഷ്യനെ സദാചാരശൂന്യനാക്കും എന്നതിന് ഇതില്പരം തെളിവു വേണോ?
ഇതാ ഇവന്‍ തന്നെയാണ് ജീവിക്കുന്ന തെളിവ്.



Facebook typing tips



പശ്ചാത്താപമില്ലാത്തവന്റെ മതം?

സ്വയം കുറ്റം ചെയ്തിട്ട് ഒരു പ്രസ്ഥാനത്തെ മുഴുവന്‍ അതിലേക്കു
വലിച്ചിടാനായിരുന്നു അബ്ദുള്ളക്കുട്ടി എന്ന കൌശലക്കാരന്‍ ശ്രമിച്ചത്.
എന്നാല്‍ മുസ്ലീമുകള്‍ ആ കുതന്ത്രത്തെ തക്കസമയത്ത് വേണ്ടവിധത്തില്‍ നേരിടുകയുണ്ടായില്ല.

ഒരു പ്രസ്ഥാനത്തില്‍ ഒരുവ
നെ നിലനില്‍ക്കാന്‍ അനുവദിക്കുന്നിടത്തോളം
കാലം അവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് സമാധാനം പറയാന്‍ പ്രസ്ഥാനവും കൂടി ബാദ്ധ്യതപ്പെട്ടിരിക്കുന്നു.

അബ്ദുള്ളക്കുട്ടിയെ പോലുള്ളവരെ സ്വസമുദായത്തില്‍ നിന്നും
പുറത്താക്കുകയോ, അല്ലാത്തപക്ഷം ഒരു കമ്മറ്റിയെ വെച്ച് വിചാരണ ചെയ്യുകയോ
വേണ്ടതായിരുന്നു. അത്ര ഗുരുതരമായ കുറ്റവും, അതിനു പിന്‍ബലം കിട്ടാന്‍
തന്റെ മതക്കൂട്ടുകെട്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു അയാള്‍ ചെയ്തത്.

ആ സാഹചര്യത്തില്‍ ചിലരുടെയൊക്കെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിത്തന്നെ
ആയിരുന്നു ഞാന്‍ താഴെയുള്ള പോസ്റ്റ്‌ ഇട്ടത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍
ഇങ്ങനെ ചില വിഷമമേറിയ വഴികളില്‍ കൂടിയും പോയിനോക്കേണ്ടി വരും.
അബ്ദുള്ളക്കുട്ടിയെ നിഷേധിക്കാത്തവര്‍ മുസ്ലീം മതത്തെ
പാപവാസനയുള്ളവരും, പാപം ചെയ്താലും പശ്ചാത്താപശൂന്യരുമായ,
മൃഗതുല്യരായ മനുഷ്യരുടെ മതമായി സ്വയം അംഗീകരിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ അവര്‍ പറയേണ്ടിയിരിക്കുന്നു, അയാള്‍ ഒരു മുസ്ലീം അല്ലെന്ന്.
താനൊരു മുസ്ലീം ആണെന്നത് അയാള്‍ പറഞ്ഞ പെരും നുണയാണെന്ന്.

ഒരു ശരിയായ മുസ്ലീം അന്യരുടെ ചെറ്റ പൊക്കാന്‍ പോകുമോ?
അവന്‍ നാട്ടിലെ നിയമത്തെ ധിക്കരിച്ചു മുങ്ങിനടക്കുമോ?
ഇതൊക്കെ ചെയ്ത അബ്ദുള്ളക്കുട്ടി ശരിയായ മുസ്ലീം ആണോ?
നിങ്ങളില്‍ നേരുള്ള മുസ്ലീംങ്ങള്‍ നേരെച്ചൊവ്വെ മറുപടി പറയേണ്ടിയിരിക്കുന്നു.


മുസ്ലീം ആയതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നില്ല

ലോകത്തിലെ മതങ്ങളില്‍ മുസ്ലീം മതം ശ്രേഷ്ടവും, മറ്റെല്ലാം വകക്കു 
കൊള്ളാത്തവയും, എന്ന മനോഗതി പലരും വെച്ചുപുലര്‍ത്തുന്നുണ്ട്.
അവരാണ് മുസ്ലീം ആയതിനാല്‍ ഞാന്‍ ...
എന്ന ആമുഖത്തോടെ എല്ലാം എഴുന്നള്ളിക്കുന്നത്.

ഒന്നു ചോദിച്ചോട്ടെ?
അബ്ദുള്ളക്കുട്ടിയുടെ അതേ സാഹചര്യങ്ങളില്‍ ചെന്നെത്തിയ ഒരുവന്‍ മുസ്ലീം
അല്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യണം എന്നാണോ അര്‍ത്ഥമാക്കേണ്ടത്?
മുസ്ലീം ആയ ഒരുവന്‍ ഇത്തരം മ്ലേച്ഛമായ ചിന്തകള്‍ പേറിയാണ് നടക്കുന്നത്.
ഇത് മുസ്ലീം മതത്തിന്റെ ഒരു വലിയ ന്യൂനത തന്നെയല്ലേ?
അതോ, അങ്ങനെ പറഞ്ഞ അബ്ദുള്ളക്കുട്ടി മുസ്ലീം അല്ലെ?

തങ്ങളുടെ പ്രസ്ഥാനത്തിന്റെ അകത്തുനിന്നുകൊണ്ട് ഒരുവന്‍ അങ്ങനെ
പറഞ്ഞാല്‍ ഒന്നുകില്‍ അവനെ തിരുത്താനോ, അല്ലെങ്കില്‍ അവനെ
പടിക്കു പുറത്താക്കി പിണ്ഡം വെക്കാനോ പ്രസ്ഥാനത്തിന് ബാധ്യതയില്ലേ?
അതോ മുസ്ലീം മതം ഈ ചിന്താഗതി മൊത്തത്തില്‍ അംഗീകരിക്കുന്നോ?

ബൈബിളിലെ കഥയില്‍ നിന്നും ഇത്രയും പഠിക്കാം. മക്കളേ, മദ്യപാനം മനുഷ്യന് മഹാഹാനി.

ദൈവത്തോടു പ്രാര്‍ത്ഥിച്ചതുകൊണ്ട് മനുഷ്യന്‍ യാതൊന്നും നേടുന്നില്ല 
എന്ന് സ്വന്തം അനുഭവത്തിലൂടെ പഠിച്ച ആദ്യത്തെ മനുഷ്യന്‍ യേശുക്രിസ്തു 
ആയിരുന്നു. ഗദ്സെമന്‍ തോട്ടത്തിലിരുന്നുകൊണ്ട് യേശു ചങ്കുപൊട്ടി 
കരഞ്ഞുകൊണ്ട്‌ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയുടെ കാഠിന്യം 
കൊണ്ട് യേശുവിന്റെ ചോരപോലും വിയര്‍ത്തുപോയി എന്ന് ബൈബിള്‍
സാക്ഷ്യപ്പെടുത്തുന്നു. (മദ്യപാനികള്‍ നന്നായി വിയര്‍ക്കും.)

എന്നാല്‍ കഷ്ടകാലമെന്നു പറയട്ടെ, നിരാശയായിരുന്നു പ്രാര്‍ത്ഥനയുടെ ഫലം!
പ്രാര്‍ത്ഥന കേള്‍ക്കാന്‍ ദൈവം അവിടെ ഉണ്ടായിരുന്നില്ല.

ഒരു കടുത്ത മദ്യപാനിയായിരുന്നെങ്കിലും, മദ്യപാനത്തില്‍ നിന്നും, തന്നെ
എന്നെന്നേക്കുമായ്‌ രക്ഷപ്പെടുത്തണേ എന്നായിരുന്നില്ല വാസ്തവത്തില്‍ ക്രിസ്തു
അപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ചിരുന്നത്. എന്നിരിക്കലും സ്വാഭാവികമായും
ഒരു മദ്യപന്റെ ഭാഷയിലായിരുന്നു, ആ പ്രാര്‍ത്ഥനയും അബദ്ധവശാല്‍ അപ്പോള്‍ 

സംഭവിച്ചു പോയത്. "ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റണേ......"

(തന്നെ തല്ലിക്കൊല്ലാന്‍ ടീം ഇറങ്ങിയിട്ടുണ്ടെന്നും, തടി രക്ഷിക്കണേ എന്നുമാണ്
ഈ വരികളുടെ ഏതാണ്ടൊരു പരിഭാഷ. ക്രിസ്തു ഈ പ്രാര്‍ത്ഥന നടത്തുന്നതിനും മുമ്പുള്ള ഒടുവിലെ അത്താഴത്തിന്റെ സീനുകള്‍ പണ്ടു ഞാന്‍ കണ്ടിരുന്നു.
വീശാനുള്ള മുഴുവന്‍ സെറ്റപ്പും, ബീഫ് ഫ്രൈയ്യും, അപ്പോള്‍ മേശപ്പുറത്ത് ഉണ്ടായിരുന്നു.
വൈകീട്ടെന്തായിരുന്നു പരിപാടിയെന്ന് അപ്പോഴേ എനിക്ക് മനസ്സിലായി.)

ഏതായാലും ക്രിസ്തുവിന്റെ ആ പ്രാര്‍ത്ഥനാനുഭവം തികഞ്ഞ പരാജയമായിരുന്നു.
പ്രാര്‍ത്ഥനകൊണ്ട് സൌജന്യങ്ങള്‍ യാതൊന്നും കൈവന്നില്ല.
പ്രാര്‍ത്ഥിച്ച് 24 മണിക്കൂറിനുള്ളില്‍ ക്രിസ്തു ക്ലോസ്!

ദൈവത്തോടു പ്രാര്‍ത്ഥിച്ചു സമയം കളഞ്ഞതിന് പകരം സ്വന്തം കാലുകള്‍
ഉപയോഗിച്ച് ഒരു നാഴിക ഒടിയിരുന്നെങ്കില്‍ അന്നു ക്രിസ്തു തീര്‍ച്ചയായും രക്ഷപ്പെടുമായിരുന്നു. ബൈബിളിലെ ഈ കഥയില്‍ നിന്നും ഇത്രയും പഠിക്കാം.
മദ്യപാനം മനുഷ്യന് ഹാനികരം. പ്രാര്‍ത്ഥിക്കുന്നത് പാഴ്പ്പണിയാണ്.

എല്ലാ മതങ്ങളുടേയും ലക്‌ഷ്യം മനുഷ്യനന്മ തന്നെ


ആ പ്രസ്താവന തെറ്റാണെന്നു പറയുക വയ്യ. 
എന്നാല്‍ ആ നന്മയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പോന്ന ആശയാടിത്തറ 
കൈവരിച്ച ഏതൊരു മതവും ഇന്നുവരെ ഉണ്ടായിവന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

അതു മറച്ചുവെച്ചുകൊണ്ട്, "എല്ലാ മതങ്ങളുടേയും ലക്‌ഷ്യം മനുഷ്യനന്മ തന്നെ" 
എന്നു മാത്രമായി പറഞ്ഞവസാനിപ്പിച്ച്, മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയെന്നതാണ് 
യാഥാസ്ഥിതികര്‍ ചെയ്തുപോരുന്നത്. ആ പ്രസ്താവനയില്‍ ഒരു അപകടമുണ്ട്.
അപൂര്‍ണ്ണമായ ഒരു പ്രസ്താവന കൊണ്ടുള്ള അപകടമാണ് അതിന്റെ ഉള്ളടക്കം.

എല്ലാ മതങ്ങളും മനുഷ്യരില്‍ നിന്നുമാണ് ഉണ്ടായത്. മനുഷ്യ സമൂഹങ്ങള്‍ 
നിരന്തരം പരിഷ്കരിക്കപ്പെട്ടു പോരുന്നു. എന്നാല്‍ മതവിശ്വാസങ്ങള്‍ ആവട്ടെ,
അവ അവയുടെ ഉത്ഭവകാലത്തെ ആശയങ്ങളില്‍ തന്നെ എല്ലാ കാലവും 
നിലനിന്നു പോരുന്നു. അവയെ നങ്കൂരമിട്ട കപ്പലുകളോട് ഉപമിച്ചാല്‍ തെറ്റില്ല. 
ഓടാതെ കിടക്കുന്ന അത്തരം ശകടങ്ങള്‍ യാത്രയ്ക്ക് ഉപകാരപ്പെടില്ലല്ലോ?

മതങ്ങള്‍ അവയുടെ ഉത്ഭവകാലങ്ങളില്‍ പരിഷ്കാരത്തിന്റെ മുഖമുദ്രകള്‍ 
പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകാം. ആ കാരണങ്ങളാല്‍ ആ കാലഘട്ടങ്ങളിലെ 
ജനതയ്ക്ക് അത്തരം മതങ്ങളെക്കൊണ്ട് പ്രയോജനം സിദ്ധിച്ചിട്ടും ഉണ്ടാകാം. 
അതിനാലായിരിക്കും അവര്‍ അവയെ വാഴ്ത്തിയിരിക്കുക. എന്നാല്‍ ഇന്നും 
അതേറ്റുപാടുന്നവരെ വിഡ്ഢികളെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ ?

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളില്‍ അറുപഴഞ്ചന്മാരായി 
മാറിത്തീരുകയാണ് മതങ്ങള്‍ . ഇന്നത്തെ ജനസമൂഹങ്ങള്‍ക്ക് ആ മതങ്ങള്‍ 
വെറും തലച്ചുമടു മാത്രമാണ്. നവമാനുഷ സമൂഹത്തില്‍ നമുക്ക് 
നവശാസ്ത്രങ്ങളെ പിന്‍പറ്റി ജീവിക്കാം. അങ്ങനെ നമുക്കു കാലത്തിനൊത്തു 
നീങ്ങാം. മുഷിഞ്ഞ വസ്ത്രങ്ങള്‍ നമുക്ക് ഉരിഞ്ഞുമാറ്റാം.


Tuesday, August 12, 2014

ആരോടും ചോദിക്കാതെ അണകള്‍ കൈമാറി


വിഷക്കാറ്റിന്റെ അതേ ഗന്ധം ഇപ്പോള്‍ ഞാന്‍ വീണ്ടും തിരിച്ചറിയുകയാണ്.


എല്ലാമെല്ലാം എക്കാലത്തും ഇങ്ങനെയൊക്കെ വലിയ അല്ലലില്ലാതെ 
കഴിഞ്ഞുപൊയ്ക്കൊള്ളും! ഇങ്ങനെ സമാധാനപ്പെടാന്‍ ആര്‍ക്കും അത്ര
വലിയ ചിന്താശക്തിയൊന്നും വേണ്ടതില്ല.

എന്നാല്‍ അങ്ങനെത്തന്നെ കാര്യങ്ങള്‍ നടന്നുപോകുമോ എന്നതാണ്
ചിന്താശക്തിയുള്ളവര്‍ വിലയിരുത്തേണ്ടത്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു
മുമ്പില്‍ ഇന്നിതാ, വരാനിരിക്കുന്ന കാലത്തിന്റെ വിപത്തുകളുടെ വലിയ
സൂചനകള്‍ വന്നെത്തിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ നിയമസംഹിത ഒരുപാടു തലങ്ങളില്‍
വിശേഷാല്‍ കരുതലുകള്‍ ഒരുക്കിവെച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ആ
വിശേഷാധികാരങ്ങളെ വിവേചനപൂര്‍വ്വം വിനിയോഗിക്കുകയല്ല ഉണ്ടായത്.
തങ്ങളുടെ മതം വളര്‍ത്തി വലുതാക്കാനും, സ്വന്തം സമുദായങ്ങളിലെ
ഒരുപിടി പ്രമാണിമാര്‍ക്ക് കയ്യും കണക്കുമില്ലാത്ത പണവും, രാഷ്ട്രീയ
സ്വാധീനങ്ങളും, ഉണ്ടാക്കിക്കൂട്ടാനും, വേണ്ടി ഈ ന്യൂനപക്ഷ പദവിയെ
അവര്‍ സമയാസമയം കരുവാക്കുകയാണ് ചെയ്തുപോന്നത്.

ലക്കും ലഗാനുമില്ലാത്ത മതപരിവര്‍ത്തനങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കു
മുകളില്‍ ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന് അതൃപ്തി പെരുകാന്‍
ഇടയാക്കിയ ഒരു പ്രധാന കാരണം.

സ്വസമുദായങ്ങളിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി, ഇന്ത്യയുടെ
പൊതുനയമായ കുടുംബാസൂത്രണത്തെ അവര്‍ പൊതുവേ പുച്ഛിച്ചുതള്ളുകയാണ്
ചെയ്തത്. എന്നുമാത്രവുമല്ല വളരെ അപഹാസ്യമാംവിധത്തില്‍ പോലും
പരസ്യമായ ആഹ്വാനങ്ങളിലൂടെ സന്താനോത്പാദനം ഊര്‍ജിതമാക്കാന്‍ വേണ്ടി
അവര്‍ സ്വസമുദായാംഗങ്ങളെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുകയുണ്ടായി.
മതം തിരിച്ചുള്ള പ്രസവാവാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ പോലും ഇവിടത്തെ
ന്യൂനപക്ഷ മതം തയ്യാറായി എന്നുകേട്ടാല്‍ ഇനി മൂക്കത്തു വിരല്‍ വെച്ചിട്ടു
കാര്യമൊന്നുമില്ല. വൃത്തികെട്ട അത്തരം നാടകങ്ങളും അരങ്ങേറിയ നാടാണിത്!

അച്ചടക്കത്തോടെയുള്ള മതപ്രചരണമായിരുന്നില്ല മിക്കപ്പോഴും അവര്‍
നടത്തിപ്പോന്നിരുന്നത്. നിയമം പരസ്യമായി ലംഘിച്ചുകൊണ്ട്, ഉച്ചഭാഷികള്‍
ഉപയോഗിച്ച്, മതഘോഷണങ്ങള്‍ നടത്തി പൊതുജനങ്ങള്‍ക്ക് പരമാവധി
ബുദ്ധിമുട്ടുണ്ടാക്കുന്ന രീതി ഇന്നും അവര്‍ നിര്‍ബ്ബാധം തുടരുന്നു.

ഇതെല്ലാം അവജ്ഞ ക്ഷണിച്ചുവരുത്തുന്ന പെരുമാറ്റങ്ങളായിരുന്നു.
ഇതിനെല്ലാം പുറമേ, മതം മനസ്സില്‍ വെച്ചുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍
ഉണ്ടാക്കുക കൂടി ചെയ്തുപോയി. എത്ര ഭീമമായ അബദ്ധം!
ഇതെല്ലാം വലിയ തിരിച്ചടികള്‍ക്കും കാരണമായി.

ന്യൂനപക്ഷങ്ങളുടെ ഈ പ്രവര്‍ത്തിക്ക് ഭൂരിപക്ഷങ്ങളുടെ മതത്തില്‍
വിശ്വസിക്കുന്നവര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ , ഭൂരിപക്ഷത്തിന്റെ
വര്‍ഗ്ഗീയം, രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമായി മാറി. ആ അവസ്ഥ ഇപ്പോള്‍
വന്നുകഴിഞ്ഞപ്പോഴാകട്ടെ, അതിന്റെ ഏറ്റവും വലിയ ഭവിഷ്യത്തുകള്‍
അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെടുന്നവരും ഇതേ ന്യൂനപക്ഷങ്ങള്‍ തന്നെ!

എന്നാല്‍ ഇതിനകമേ സജാതമായിക്കഴിഞ്ഞ ഇന്ത്യയിലെ ഈ രാഷ്ട്രീയസ്ഥിതി
അത്യധികം അപകടകരമാണെന്നു പറയാതെ വയ്യ. മതങ്ങള്‍ എല്ലാ രംഗത്തും
നാശം വിതക്കാന്‍ പോന്നവ തന്നെ. എന്നാല്‍ മതം രാഷ്ട്രീയത്തില്‍
കൂട്ടിക്കലര്‍ത്തുമ്പോഴാണ് അതേറ്റവും ആപത്ക്കരമാവുന്നത്.

മതങ്ങള്‍ തമ്മിലുള്ള മത്സരം ഇതേപടി തുടര്‍ന്നുപോവുകയാണെങ്കില്‍
ഇന്ത്യയിലെ മൊത്തം തെരുവുകളില്‍ കലാപങ്ങള്‍ ആളിപ്പടരാന്‍ ഇനി അധികം
കാലമൊന്നും വേണ്ടിവന്നേക്കില്ല. ഇതിനകം നാം എത്തിപ്പെട്ടു കഴിഞ്ഞതായ,
അപകടത്തിന്റെ ഈ ഒന്നാം കളത്തില്‍ നിന്നും, കാര്യങ്ങളെ എങ്ങനെ
പിറകിലോട്ടു കൊണ്ടുപോകും എന്നെനിക്ക് അറിയാന്‍ വയ്യ.
നാം വലിയൊരു കുഴപ്പത്തില്‍ ചെന്നുചാടിക്കഴിഞ്ഞിരിക്കുന്നു.

മതങ്ങളുടെ പേരില്‍ ഒരിക്കല്‍ വെട്ടിമുറിക്കപ്പെട്ടതാണ് ഈ രാജ്യം.
ആപത്തിന്റെ ആ നാളുകളിലെ വിഷക്കാറ്റിന്റെ അതേ ഗന്ധം
ഇപ്പോള്‍ ഞാന്‍ വീണ്ടും തിരിച്ചറിയുകയാണ്.

ഈ കുറിപ്പ് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുള്ളതല്ല.
ഇത് നിക്ഷ്പക്ഷനായ ഒരു മതരഹിതന്റെ തനതായ നിരീക്ഷണം മാത്രമാണ്.
ഇനിയും കാര്യങ്ങള്‍ മനസ്സിലാത്തവര്‍ ഈ നിരീക്ഷണത്തെ കേവലം
സംഘപരിവാര്‍ അജണ്ടയായി തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയും
ചെയ്തേക്കും. താഴെയുള്ള കമാണ്ടുകളില്‍ അതിന്റെ ലക്ഷണങ്ങള്‍
കണ്ടേക്കുമെന്നും ഞാന്‍ കരുതുന്നു.



മാതൃഭാഷയുടെ മാനം കാക്കാത്തവര്‍

നന്മയുള്ള ഒന്നും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല!
മാഫിയാഭാഷ മാത്രം മനസ്സിലാക്കുന്നവര്‍ക്ക് മാതൃഭാഷയോടെന്തു മമതയുണ്ടാകാന്‍? 
പാവം രാമനുണ്ണിയുടെ അന്നം മുടങ്ങിയത് മിച്ചം!സംസ്കാരശൂന്യര്‍ നാടു ഭരിച്ചാല്‍ ഇങ്ങനെത്തന്നെ!
(വാര്‍ത്ത: മാധ്യമം പത്രത്തോട് കടപ്പാട്.)


മതത്തിന്റെ ചെളിക്കുണ്ടില്‍ മുങ്ങിയവര്‍.

നാം എന്തിനു പരിഹാസ്യരായി ജീവിക്കണം?
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് .
നവശാസ്ത്രത്തിന്റെ നൂറ്റാണ്ട്.

ഒന്നാം സഹസ്രാബ്ദത്തിലെയും, ആറാം സഹസ്രാബ്ദത്തിലെയും,
അപക്വമായ ആശയങ്ങളുമായി ഒരാള്‍ ഇവിടെ ജീവിച്ചാല്‍ 
അയാള്‍ പരിഹാസ്യനായിപ്പോകുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ചോദിച്ചോട്ടെ, നിങ്ങള്‍ ഒരു മതവിശ്വാസിയാണോ?
ഏതുകാലത്ത് ആരെഴുതിയതാണ് നിങ്ങളുടെ വിശുദ്ധഗ്രന്ഥം?
അതിനൊക്കെ ഇന്ന് പുരാവസ്തുവിന്റെ മൂല്യമല്ലാതെ മറ്റെന്തുണ്ട്?



നാണിക്കുക! ഇനിയും ഈ വെല്ലുവിളിക്ക് മറുപടിയില്ലേ?


മാഗസിന്‍ കേസ്.

പഴയ കോലീബി ബന്ധത്തിന്റെ വെച്ചുപുതുക്കല്‍ 
മാത്രമാണ് കോളേജ് മാഗസിന്‍ കേസ്.

ഈ കേസില്‍ ഇരകള്‍ക്ക് CPI (M) നല്‍കിയ നിര്‍ണ്ണായകമായ 
പിന്തുണ അഭിനന്ദനാര്‍ഹമാണ്.



മതം നിര്‍മിച്ച നരകം

ബാഗ്ദാദ് നഗരം 'മുസ്ലീ'മുകളുടെ ചോരകൊണ്ട് കുതിര്‍ന്നു!
അവരെ ഭിന്നിപ്പിച്ചത് ഇസ്ലാം മതമായിരുന്നു.
ഇസ്ലാം മതത്തിലെ രണ്ടു വിഭാഗക്കാരാണ് സുന്നികളും, ഷിയകളും.
അന്ധമായ മുസ്ലീം മതവിശാസത്തിന്റെ കാര്യത്തില്‍ ഇരുവിഭാഗങ്ങളും തുല്യര്‍ !
അത്തരം നഗരങ്ങളെ തീയും, പുകയും, ചോരയും, വന്നു വിഴുങ്ങാതിരിക്കുമോ?

നമുക്ക് മതങ്ങള്‍ വേണ്ട. നമുക്ക് ഷിയയും-സുന്നിയുമായി വേര്‍പ്പിരിഞ്ഞുനിന്നുകൊണ്ട്
യുദ്ധം ചെയ്യേണ്ട.  ക്രിസ്ത്യാനിയല്ല നാം  ഇസ്ലാമല്ല നാം  ഹിന്ദുവല്ല നാം.
നാം ഒരേപോലുള്ള മനുഷ്യ സഹോദരങ്ങള്‍ മാത്രമാണ്.
മനസ്സിലാക്കുക; മതം മനുഷ്യന് മാരകവിപത്ത്!



കെണിയുടെ നിര്‍മ്മാണ രഹസ്യം പഠിച്ചവന്‍ അതില്‍ കിടക്കില്ല.


ബാല്യത്തില്‍ ഞാനും ഒരു മതവിശ്വാസി ആയിരുന്നു. 
എന്നാല്‍ മതമെന്ന ആ കെണി എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് 
അതിനകത്തുവെച്ചേ ഞാന്‍ മനസ്സിലാക്കിയെടുത്തു. 
അതിനാല്‍ മാത്രം അതില്‍ നിന്നും പുറത്തുകടക്കാനുള്ള ഉപായവും 
പിന്നീടൊരിക്കല്‍ എനിക്ക് എളുപ്പം പിടികിട്ടി. 

മതങ്ങളെ പറ്റി എന്നെപ്പോലെ പഠിക്കാന്‍ കഴിയാഞ്ഞതിലാണ്,
എന്നെപ്പോലെ അതില്‍ വന്നുപെട്ട മറ്റൊരുപാടു പേര്‍ ഇന്നും 
അതിനകത്തുതന്നെ കുടുങ്ങിക്കിടക്കുന്നത്.

എന്നിട്ടോ? കെണിയില്‍ നിന്നും ഇനിയും പുറത്തുകടക്കാനാകാതെ 
ഇപ്പോഴും അതിനകത്ത് കിടക്കുന്ന എലികള്‍ പറയുന്നത് 
അവരാണ് എന്നെക്കാള്‍ അധികം മതങ്ങളെ പറ്റി പഠിച്ചവരെന്നും!
അതെങ്ങനെ ശരിയാകും?

ഇന്ന് ഞാനൊരു ദൈവവിശ്വാസിയോ, ഏതെങ്കിലും മതത്തിന്റെ 
ലേബല്‍ ഒട്ടിച്ച ഗിനിപ്പിഗ്ഗോ അല്ല. മതത്തിന് പുറത്തെ സ്വതന്ത്രവായുവും, 
ഈ വിശാലലോകത്തിലെ കാഴ്ചകളും, എന്റെ ഒരുപാടു പരിമിതികളെ 
എന്നില്‍ നിന്നും അഴിച്ചുമാറ്റി തന്നു. അതുകൊണ്ട് ലോകത്തെ കുറേക്കൂടി 
വ്യക്തമായി കാണാന്‍ ഇന്നെനിക്ക് സാധിക്കുന്നു.

മതം മനുഷ്യനെ ശുദ്ധീകരിക്കാന്‍ പ്രാപ്തമല്ല എന്ന്‍ ഇന്നെനിക്ക് നന്നായി അറിയാം.
"മതം എന്നെ ശുദ്ധീകരിച്ചിരുന്നെങ്കില്‍ " എന്നത് വെറും വ്യാമോഹം മാത്രമാണ്. 
മതം നമ്മളെ ഒരു ചെറിയ വൃത്തത്തിലേക്ക് ചുരുക്കുന്നു. 

അന്ധമായ വിശ്വാസമാണ് എല്ലാ മതങ്ങളും നമ്മോടു ആവശ്യപ്പെടുന്നത്. "വിശ്വസിക്കുക!" എന്നതിന് പകരം 
"വിശകലനം ചെയ്യുക, അതുവരെ വിശ്വസിക്കരുത്" എന്ന് ഒരു മതവും പറയുന്നില്ല. 
മതങ്ങളില്‍ വിശ്വാസിക്കാണ് അംഗീകാരവും, പ്രശംസയും. 

ചോദ്യങ്ങള്‍ പാടില്ലാത്ത ലോകം? 
അതെ. ചോദ്യങ്ങള്‍ കൂടാതെ വിശ്വസിക്കാന്‍ കല്‍പ്പിക്കുന്ന മതം നമ്മെ 
തീരെ ചെറിയ വൃത്തത്തിലേക്ക് ചുരുക്കുന്നു. 
എന്നാല്‍ ചോദ്യങ്ങള്‍ അനുവദിക്കുന്ന തുറന്ന ലോകത്ത് നമ്മുടെ അന്വേഷണ 
സാദ്ധ്യതകള്‍ ആയിരം ഇരട്ടിയായി വര്‍ദ്ധിക്കുന്നു. 
ഉത്തരങ്ങളിലേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 
അവിടെ ഒരായിരം വഴികളും ഉണ്ട്.

നമ്മെ അങ്ങനെ ഒരു ചെറിയ വൃത്തത്തില്‍ മാത്രം ചുരുക്കിനിര്‍ത്താന്‍ 
പ്രേരിപ്പിക്കുന്നതും, നിര്‍ബ്ബന്ധിക്കുന്നതുമായ സാഹിത്യമാണ് മതസാഹിത്യം.
അതിനാല്‍ ആ മതസാഹിത്യത്തിനുള്ളില്‍ പെടുത്താവുന്ന ഖുറാന്‍, ബൈബിള്‍ , 
ഗീത, എന്നിവയൊനും ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ ആണെന്ന് പറയാനാവില്ല.
അവകൊണ്ട് നമ്മിലെ മനുഷ്യത്വം വളരുമെന്നും പറയാനാവില്ല.

ഇത്തരം ഗ്രന്ഥങ്ങള്‍ ആയിരം തവണ പാരായണം ചെയ്യുന്നവന്‍ പോലും 
കൊടും കുറ്റവാളിയായി അഴികള്‍ക്ക് ഉള്ളിലായിപ്പോവുന്നത് നമുക്ക് കാണാം.
എന്നാല്‍ അവ ഒരിക്കലും വായിക്കാത്ത ചിലരെങ്കിലും സമൂഹത്തില്‍ 
മാന്യമായി ജീവിക്കുന്നതും കാണാറുണ്ട്. 

അതില്‍ നിന്നും മനസ്സിലാക്കാവുന്നത്,
മനുഷ്യന്‍ നന്നാവുന്നത് മതഗ്രന്ഥങ്ങളുടെ പാരായണം കൊണ്ടല്ല,
അത് മറ്റെന്തൊക്കെയോ ഘടകങ്ങള്‍ കൊണ്ടുകൂടിയാവാം എന്നാണ്.
ഇവിടെ വിശുദ്ധഗ്രന്ഥങ്ങള്‍ ഒന്നുപോലും ഇല്ലായിരുന്നെങ്കിലും,
നമ്മളൊക്കെ ഇതുപോലെത്തന്നെ ഇവിടെ ജീവിക്കുമായിരുന്നു.

എന്നാല്‍ മതങ്ങള്‍ ശീലിപ്പിച്ച ഭയവും, അന്ധവിശ്വാസവും, ഉള്ളിലടങ്ങിയവര്‍ 
നേരെ തിരിച്ചു മാത്രമേ പറയാറുള്ളൂ. അവര്‍ക്ക് അതിനു മാത്രമേ സാധിക്കൂ.

"നീ നന്നാവണം" എന്ന മട്ടിലുള്ള ചില ഉപദേശങ്ങള്‍ മതഗ്രന്ഥങ്ങളില്‍ 
ഇല്ലാതില്ല. കൊല്ലരുത്, വ്യഭിചരിക്കരുത്, എന്നൊക്കെ ആര്‍ക്കും പറയാന്‍ കഴിയും.
അതൊക്കെ മതഗ്രന്ഥങ്ങളിലും കാണാം. എന്നാല്‍ അടുത്ത പടിയായി 
യുദ്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്ന വിവരണങ്ങളും അതില്‍ കാണും.
അതില്‍നിന്നും നമുക്ക് ഒന്ന് മനസ്സിലാക്കാം. ഉദ്ദേശരഹിതങ്ങളും, 
ലക്ഷ്യമില്ലാത്തവയും, ആയ വ്യര്‍ത്ഥസങ്കല്പങ്ങളുടെ അലസമായ കുത്തിക്കെട്ടുകള്‍
മാത്രമാണ് മതഗ്രന്ഥങ്ങള്‍ . പ്രാചീന മനുഷ്യന്റെ വിവേകശൂന്യതയില്‍ നിന്നും 
പിറവിയെടുത്ത അപരിഷ്കൃത രചനകള്‍ .
അവ വായിച്ചു സമയം കളയുന്നതുകൊണ്ട് പുതിയ തലമുറക്ക് പ്രയോജനമില്ല.

മതഗ്രന്ഥങ്ങള്‍ മിക്കവയും നന്നായി വായിച്ചു മനസ്സിലാക്കിയ അനുഭവം 
വെച്ചുകൊണ്ട് ഞാന്‍ ആത്മാര്‍ഥമായി എഴുതുന്നതാണ് ഇത്.

ഇതു മഹാസംസ്കാരങ്ങളുടെ മെസപ്പോട്ടാമിയ!



നമ്മുടെ ജീവിതത്തിന്റെ ചുറ്റുപാടുകളില്‍ നിരവധി പ്രസ്ഥാനങ്ങളും,
നമ്മുടെ ചിന്തകളുടെ പരിസരങ്ങളില്‍ നിരവധി തത്വശാസ്ത്രങ്ങളും,
നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും.
എന്നാല്‍ നമ്മള്‍ അവയെല്ലാം വാരിയെടുത്ത് സ്വീകരിച്ചുകൊണ്ട്
അവയെ നമ്മുടെ ജീവിതത്തോടു ചേര്‍ക്കാറില്ല. നാം അവയില്‍ നിന്നും
ചില തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ചിലവ നമ്മെ നന്മയിലേക്കും,
സമാധാനത്തിലേക്കും, നയിച്ചേക്കും എന്ന് ബോധ്യപ്പെടുമ്പോള്‍
മാത്രമാണ് അങ്ങനെ ചിലവയെ നാം സ്വീകരിക്കേണ്ടത്.
സ്വീകരിച്ച ചിലവയെ തിരസ്കരിക്കേണ്ടതും അതേ അടിസ്ഥാനത്തില്‍
വീണ്ടും വിലയിരുത്തിക്കൊണ്ടും ആയിരിക്കണം.
ഒരു മതമോ, ഒരു പ്രസ്ഥാനമോ, നമ്മില്‍ യാതൊരു മാറ്റവും വരുത്താന്‍
പോകുന്നില്ല എന്നോ, അഥവാ അത് നമ്മെ തിന്മയിലേക്ക് നയിക്കുമെന്നോ,
നമുക്ക് നേരത്തെ അറിയാമെങ്കില്‍ നാം അതിലേക്കു പോകേണ്ടതില്ലല്ലോ?
നമ്മുടെ നാട്ടിലോ, സ്വന്തം ജീവിതത്തിലോ, സമാധാനം കൊണ്ടുവരാന്‍
കഴിവില്ല എന്ന് നമുക്ക് തീര്‍ച്ചയായാല്‍ നാം പിന്നീട് നമ്മുടെ മതത്തിലോ,
നമ്മുടെ പ്രസ്ഥാനത്തിലോ, തുടരുന്നതില്‍ യാതൊരു ന്യായവുമില്ല.
നമ്മുടെ ജീവിതത്തിലേക്ക് സമാധാനം കൊണ്ടുവരുമെന്ന് വെറുതെക്കേറി
അവകാശപ്പെടുന്നവരെ വിശ്വസിക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്.
പകരം, നാം നമ്മുടെ സ്വന്തം കണ്ണുകൊണ്ട് നോക്കിക്കണ്ടുകൊണ്ട്,
സ്വയം വിശ്വാസത്തില്‍ എടുക്കേണ്ടാതായിരിക്കണം ആ അവകാശവാദം.
ബാഗ്ദാദില്‍ പക്ഷം തിരിഞ്ഞുനിന്നുകൊണ്ട് പരസ്പരം പോരാടിമരിക്കുന്നത്
ഒരേ ദൈവവിശാസത്തില്‍ വളര്‍ന്നുവന്നവരാണ്. അവര്‍ ഓരോരുത്തരും
ബാല്യം മുതല്‍ക്കേ ആ വിശ്വാസക്ക്യാമ്പില്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.
അവരുടെ പരിശീലനം മെച്ചപ്പെട്ടതായിരുന്നെങ്കില്‍ അവര്‍ കൂടത്തോടെ
കൊലവിളിച്ചു സ്വന്തം സഹോദരങ്ങളെ വെട്ടിയരിഞ്ഞിടുമായിരുന്നില്ല.
കൂട്ടത്തില്‍ ഒരുവനോ, ഇരുവരോ, മാത്രമായി തലതിരിഞ്ഞു
പോയതായിരുന്നെങ്കില്‍ നാം ആ പ്രശ്നത്തെ അത്ര ഗൌരവമായി
കണക്കിലെടുക്കണമായിരുന്നില്ല. എന്നാല്‍ ബാഗ്ദാദിലെ പ്രശ്നങ്ങള്‍
അതീവ ഗുരുതരമാണ്. ആ പ്രശ്നങ്ങള്‍ ബാഗ്ദാദില്‍ മാത്രമായി
ഒതുങ്ങിനിന്നിരുന്നെങ്കില്‍ പോലും 'അതവരുടെ കാര്യം' എന്നു സമാധാനിച്ച്
മാറിനില്‍ക്കാമായിരുന്നു. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, ലോകത്തിലെ
ഒരു വിഭാഗത്തില്‍ പെട്ട മൊത്തം സമൂഹവും, ഇന്ന് ഭീകരവാദത്തിന്റെ
പേരില്‍ സംശയദൃഷ്ടിയോടെ നോക്കപ്പെടുന്നു.
ലോകം അവരെ ഭയക്കുന്നു! ജനം അവരെ വെറുക്കുന്നു!
ഈ സത്യം എത്ര ശക്തമായി നിഷേധിച്ചിട്ടും കാര്യമില്ല. അത് ഉള്ളതാണ്.
രാജ്യങ്ങള്‍ മുസ്ലീം മതത്തെ നിരോധിക്കാന്‍ പോലും ആരംഭിച്ചിരിക്കുന്നു!
മുസ്ലീമുകള്‍ അല്ലാതെയും, ഭീകരവാദം ശൈലിയാക്കിയ നിരവധി
പ്രസ്ഥാനങ്ങള്‍ ലോകത്തില്‍ വന്നുമറഞ്ഞിട്ടുണ്ട്.
ആ അതതു പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായ വലിയൊരു വിഭാഗം ജനം
അന്നൊക്കെ ആ പ്രസ്ഥാനങ്ങളെ സ്നേഹിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുറമേ നിന്നിരുന്നവര്‍ അവരെ ഭയത്തോടെ മാത്രം നോക്കിക്കണ്ടു.
ലോകം നാസികളെ വെറുത്തിരുന്നത് ഇതിനൊരു ചേര്‍ന്ന ഉദാഹരണമാണ്.
നാസിസത്തിന്റെ ഒരു ചിതറിയ രൂപമായ്‌, ലോകരാജ്യങ്ങളില്‍ അപ്പാടെ,
ഇന്ന് ഇസ്ലാം തീവ്രവാദം ബീഭത്സമായ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
അല്‍ ക്വയ്ദ ഒരു ഭാവനയല്ല എന്ന്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം.
അതുപോലുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത ആപല്‍ക്കര സഖ്യങ്ങള്‍
ഇസ്ലാം മതത്തിന്റെ ശക്തിയായ അടിത്തറയില്‍ ഇപ്പോഴും തഴച്ചുവളര്‍ന്നു
കൊണ്ടിരിക്കുന്നു. ലോകത്തിലെ മറ്റേതൊരു മതവുമായും ബന്ധപ്പെട്ടുകൊണ്ട്
ഇത്ര ആപല്‍ക്കരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇന്ന് നടന്നുവരുന്നില്ല.
ഇതൊന്നും എന്റെ നല്ലവരായ മുസ്ലീം സഹോദരന്മാരെ മുഷിപ്പിച്ചകറ്റാന്‍
വേണ്ടി ഞാന്‍ എഴുതുന്നതല്ല. എന്റെയും, നിങ്ങളുടെയും, ഒരുപോലിരിക്കുന്ന
കണ്ണുകള്‍ കൊണ്ട്, നിത്യേന നാം ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്ന
പച്ചയായ യാഥാര്‍ത്ഥ്യം മാത്രമാണിത്.
ആപല്ക്കരമായ ഈ സ്ഥിതിവിശേഷത്തിന്റെ പേരില്‍
ആ മതത്തില്‍ തുടരുന്ന കോടിക്കണക്കിനു ജനങ്ങളെ ഞാന്‍ ഒട്ടുമേ
കുറ്റപ്പെടുത്തുന്നതും ഇല്ല. എന്തെന്നാല്‍ വ്യക്തികളെ സ്നേഹിക്കാതിരിക്കാന്‍
എനിക്ക് കഴിയില്ല. എന്നാല്‍ അവരെ കൂട്ടത്തോടെ വഴിതെറ്റിക്കുന്ന
വിപല്‍ പ്രസ്ഥാനങ്ങളെ വെറുക്കാതിരിക്കാനും എന്നെക്കൊണ്ടാവില്ല,
ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇവിടെയുണ്ട്.
മറ്റുമതങ്ങളില്‍ നിന്നും വ്യത്യസ്തമായ ചില സാഹചര്യങ്ങള്‍ ഇസ്ലാം മതത്തില്‍ 

നിലവിലുണ്ട്. ഒന്നാമതായി ആ മതത്തില്‍ പിറന്നുവീഴുന്ന ഒരു കുഞ്ഞുപോലും
തക്കസമയത്ത് കൃത്യമായ മതബോധനം കൂടാതെ വളര്‍ന്നുവരുന്നില്ല.
മതപരിശീലനം സ്വന്തം കുടുംബത്തില്‍ മാത്രമായി ഒതുക്കാതെ,
അതിനു പുറമെയായി, പള്ളികളോടു ബന്ധപ്പെടുത്തിയ സൌകര്യങ്ങളില്‍
കൂടിയും, മുസ്ലീം കുട്ടിക്ക് കാര്യക്ഷമമായ മതവിദ്യാഭ്യാസം ഇക്കാലത്തും
അഭംഗുരം നല്‍കിവരുന്നുണ്ട്.
അതിനാല്‍ വേണ്ടത്രയും മതബോധനം കൂടാതെയാണ് ഏതെങ്കിലും
മുസ്ലീം കുട്ടികള്‍ വളര്‍ന്നുവരുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.
അത്രമാത്രം ചിട്ടയായ മതപഠനമാണ് ഇസ്ലാമിലെ ഓരോ വ്യക്തിയും
ബാല്യം മുതല്‍ക്കേ നടത്തിവരുന്നത്. അള്ളാവിനെ ഞാന്‍ ശരിക്കും
അറിഞ്ഞില്ല എന്ന്, ഒരു മുസ്ലീമിനും പറയേണ്ടതായ ഗതികേട്, ഇന്നു മുസ്ലീം
സമൂഹത്തില്‍ ഇല്ല. മറ്റു മതങ്ങളില്‍ എതിലൊന്നിലും ഇത്രമാത്രം ചിട്ടയായ
മതപഠനം സംഘടിപ്പിക്കപ്പെടുന്നില്ല.
അങ്ങനെ വളര്‍ത്തിയെടുക്കുന്ന ഒരു സമൂഹത്തില്‍ നിന്നും ലോകത്തിലെ
ഒന്നാം നമ്പര്‍ ഭീകരന്മാര്‍ പിറവിയെടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ?
ഒരു കാര്യം കൂടെ ഓര്‍മ്മിക്കേണ്ടാതായിട്ടുണ്ട്. പിടികൂടപ്പെടുന്നതോ,
കൊന്നുകളയുന്നതോ, ആയ മുസ്ലീമുകളായ ആപല്‍ക്കാരികളില്‍ ആരും,
അവരുടെ ബാല്യം മുതല്‍ക്കേ, പ്രത്യേക ഭീകരക്ക്യാമ്പുകളില്‍ തരംതിരിച്ചു
വളര്‍ത്തപ്പെടുന്നവരും അല്ല. എല്ലാ മുസ്ലീമുകള്‍ക്കും പൊതുവായി
നല്കപ്പെട്ടുവരുന്ന ചിട്ടയായ മതവിദ്യാഭ്യാസം മാത്രമായിരിക്കും അവര്‍ക്കും
ലഭിച്ചിരിക്കുക. അവരാരും മറ്റു മുസ്ലീമുകളില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല.
സ്വയം മരിച്ചിട്ടായാലും മറ്റുള്ളവരെ കൂട്ടത്തോടെ കൊന്നുതള്ളാന്‍ യാതൊരു
മടിയുമില്ലാത്ത ഈ ഇസ്ലാമിക ഭീകരരുടെ സാന്നിദ്ധ്യം
ഇന്നു നമ്മുടെ ലോകത്തെ എത്രമാത്രം അരക്ഷിതമാക്കുന്നുണ്ടെന്നറിയാമോ?
അവരുടെ കൈവശം ഒരു അണുവായുധം ലഭിച്ചുകഴിഞ്ഞാലത്തെ അവസ്ഥ
പറയാനുണ്ടോ? അതിനുള്ള സാദ്ധ്യതകള്‍ ഇന്നവരുടെ കൈപ്പാട് അകലത്തില്‍
മാത്രമാണ് എന്നുള്ളതും ബീഭത്സമായ യാഥാര്‍ത്ഥ്യം തന്നെ!
ഇസ്ലാമിക രാഷ്ട്രങ്ങളായ പാക്കിസ്ഥാനെ പോലെയുള്ള അണ്വായുധ
രാഷ്ട്രങ്ങള്‍ക്ക് ഇസ്ലാം മതവും, അതിന്റെ ഭീകരമുഖവുമായുള്ള ബന്ധം ഇന്നു 

നമുക്കേവര്‍ക്കും അറിയാമല്ലോ? ഇതെത്രമാത്രം അപകടകരമാണെന്നോ!
ഇസ്ലാം മതത്തിന്റെ സ്വാധീനത്തിലുള്ള അനവധി രാജ്യങ്ങള്‍ ആഭ്യന്തര
കലഹങ്ങളാല്‍ ഒന്നുമൊന്നും അല്ലാതെ ആയിത്തീര്‍ന്നതും നമ്മുടെ അനവധി
അനുഭവങ്ങളുടെ ഭാഗം തന്നെ. തെരുവുകളില്‍ കലാപങ്ങള്‍ കൊടുമ്പിരി
കൊള്ളുന്ന രാജ്യങ്ങളുടെ പരന്ന പട്ടിക പരിശോധിച്ചാല്‍ , ആ രാജ്യങ്ങളില്‍
ഇസ്ലാം മതത്തിനുള്ള സ്ഥാനവും, സ്വാധീനവും, കൂടി സുവ്യക്തമാകും.
എന്തുകൊണ്ട് ഒരു മതം ഇത്രമാത്രം ആപല്‍ക്കാരികള്‍ക്ക് ജന്മം നല്‍കുന്നു?
എന്തുകൊണ്ട് ലോകത്തിലെ തീവ്രവാദിയുടെ മുഖത്തിന്, മിക്കപ്പോഴും
താടിയും, മുസ്ലീം തൊപ്പിയും, മാത്രം അവരെ തിരിച്ചറിയാനുള്ള അടയാളമാകുന്നു?
സമ്പന്നരായി ജീവിക്കാന്‍ വേണ്ടതായ സകല സൌകര്യങ്ങളും ബാഗ്ദാദിലെ
ജനതക്ക് പ്രകൃതി ഒരുക്കിക്കൊടുത്തു. അവരുടെ കാല്‍ച്ചുവട്ടില്‍ എണ്ണയുടെ
രൂപത്തില്‍ ലോകത്തിന്റെ ഖജനാവ് തന്നെ കൊണ്ടുവെച്ചു കൊടുത്തു.
ഹാ കഷ്ടം! എന്നിട്ടും അവര്‍ രക്ഷപ്പെട്ടു കണ്ടില്ല!
അവരുടെ ഏക ശാപം ഇസ്ലാം മാത്രമായിരുന്നില്ലേ?
തലമുറകളായി അവരുടെ ചിന്തകളെ അടക്കിഭരിക്കുന്നത്‌ മുസ്ലീം മതവിശ്വാസം
മാത്രമല്ലേ? ഇന്നും അഭിമാനത്തോടെ; അവരുടെ മാര്‍ഗ്ഗം പ്രവാചകന്‍റേതു
മാത്രമാണെന്നു പറയുന്നവര്‍ അവര്‍ മാത്രമല്ല; ആ മാര്‍ഗ്ഗത്തെ ശരിവെയ്ക്കുന്ന
ലോകത്തിലെ സകലമാന മുസ്ലീമുകള്‍ കൂടിയാണല്ലോ?
ആ മാര്‍ഗ്ഗത്തില്‍ നിന്നും അവരെ വഴിതെറ്റിക്കാന്‍ ഒരു നാരായണഗുരുവിനെയോ,
ഒരു ഏംഗല്‍സിനെയോ, ഒരു ഇടമറുകിനെയോ, ആ സമൂഹം ഒരിക്കലും
അനുവദിച്ചിരുന്നില്ലല്ലോ? തെരുവുകളില്‍ ബാങ്ക് വിളിയല്ലാതെ മറ്റൊന്നും
ബാഗ്ദാദില്‍ മുഴങ്ങിക്കെട്ടിരുന്നില്ലല്ലോ?
എങ്കില്‍ ആ ബാഗ്ദാദ് തകര്‍ന്നെങ്കില്‍ അതിനു കാരണമായി പറയേണ്ടത്
ഇസ്ലാം മതത്തെയോ, അതോ ഹിന്ദുമതത്തെയോ?
അതോ യുക്തിവാദികളേയോ?
പക്ഷെ ഇപ്പോള്‍ നീചമായി കൈകഴുകുന്നതും മുസ്ലീംകള്‍ തന്നെ!
അസമാധാനം തങ്ങളുടെ മതത്തിന്റെ സൃഷ്ടിയല്ലത്രേ!
എങ്കില്‍ പറയൂ; പിന്നെ ഇതേതു മതത്തിന്റെ സൃഷ്ടി?
ഏതു പ്രസ്ഥാനത്തിന്റെ സൃഷ്ടി?
കമ്മ്യൂണിസം കൊണ്ട് ചൈനയും, നാസിസം കൊണ്ട് ജര്‍മ്മനിയും,
ചോരക്കളമായി എന്നു കുറ്റപ്പെടുത്തുന്നവര്‍ സ്വന്തം സമൂഹത്തെ ഭരിച്ചുപോരുന്ന
ഇസ്ലാംമതം കൊണ്ട് ഒരാപത്തും തങ്ങള്‍ക്ക് വന്നിട്ടില്ല എന്നെങ്ങനെ പറയും?
മതങ്ങള്‍ക്ക് ജീവിതത്തില്‍ സ്വാധീനമില്ല എങ്കില്‍ പിന്നെന്തിനാണ് മതം?
ദൈവത്തിനു ഒരു രാജ്യത്തെ സംരക്ഷിക്കാനുള്ള കെല്‍പ്പില്ലെങ്കില്‍
പിന്നെ ആ ജഢദൈവത്തെക്കൊണ്ട് പ്രയോജനം എന്തുണ്ട്?
നാട്ടിലുണ്ടാകുന്ന നല്ല കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ കൃപ കൊണ്ടാണെന്നും,
അതിനാല്‍ അല്ലാഹു അക്ബര്‍ ആണെന്നും പറയുന്നവര്‍ , അല്ലാഹുവിന്റെ
സ്വന്തം ജനത തമ്മില്‍കൊല്ലുന്ന രംഗം വന്നപ്പോള്‍ "നിങ്ങള്‍ വിളിക്കാന്‍
ശ്രമിക്കുന്ന വ്യക്തി ദൂരപരിധിക്കു പുറത്താണ്" എന്നു പറയുന്നത്
വെറും കൊമാളിത്തരമല്ലാതെ മറ്റെന്താണ്? അതങ്ങേയറ്റം അപഹാസ്യം!
കൂട്ടത്തോല്‍‍വിയുടെ ചരിത്രമുള്ള വിദ്യാലയങ്ങള്‍ വിമര്‍ശിക്കപ്പെടുക എന്നത്
സാധാരണമാണ്. എന്തോ ഒരു വലിയ ന്യൂനത മുസ്ലീം മതത്തില്‍ മറഞ്ഞുകിടപ്പില്ലേ?
കേവലം നാലും, അഞ്ചും, വയസ്സുള്ള കുട്ടികള്‍ കയ്യില്‍ മാനത്തേക്കുയര്‍ത്തിയ
മെഷീന്‍ ഗണ്ണുമായി നിരനിരയായി നില്‍ക്കുന്നത് കണ്ടിട്ടും, അവരുടെ മനസ്സില്‍
നിലനില്‍ക്കുന്ന കിരാതമതത്തിന്റെ ന്യൂനത ഇനിയും ചോദ്യം ചെയ്യപ്പെട്ടുകൂടെന്നോ?
നോക്കൂ, അവിടെ ബാഗ്ദാദില്‍ ചോരമഴയലറിപ്പെയ്യുകയാണ്!
ജീവന്‍ കയ്യിലെടുത്തുകൊണ്ട് നെട്ടോട്ടമോടുന്ന സ്ത്രീകളും, കുട്ടികളും,
മാത്രമാണ് ബാഗ്ദാദിന്‍റെ തെരുവുകളില്‍ ഇന്നവശേഷിക്കുന്നത്.
സഹോദരന്‍ സ്വസഹോദരന്റെയും, കൂട്ടുകാരന്‍ കൂട്ടുകാരന്‍റെയും,
കരളിലേക്ക് കത്തി കുത്തിയിറക്കുന്ന കൊടും കലാപരംഗങ്ങലല്ലാതെ
കവലകളില്‍ കാഴ്ചകളായൊന്നും കാണാനിരിക്കുന്നില്ല.
അവരൊക്കെ ആരാണ് എന്ന് ചോദിക്കുന്നതിനൊപ്പം,
ഏതാണ് അവരുടെ മതമെന്നുകൂടി മനസ്സിലാക്കിവെക്കുന്നത് നന്നായിരിക്കും. 

മഹാസംസ്കാരമായ മെസപ്പൊട്ടാമിയയെ മരണങ്ങളുടെ മഹാസാഗരമാക്കിയ
മതത്തെ മുസ്ലീമുകളെങ്കിലും മനസ്സിലാക്കട്ടെ.